ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ചൊവ്വ പര്യവേഷണ പേടകമായ സ്കിയാപരേലി ചൊവ്വയില്‍ വീണ് തകര്‍ന്നു. നാസയുടെ മാഴ്സ് ഓര്‍ബിറ്ററാണ് ഇത് കണ്ടെത്തിയത്. ബുധനാഴ്ചയാണ് പേടകം ചൊവ്വയില്‍ ഇറങ്ങേണ്ടിയിരുന്നത്. ഇറങ്ങുമ്പോള്‍ പ്രതലത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ചൊവ്വയിലേക്ക് പതിക്കുകയായിരുന്നു.
577 കിലോഭാരമുള്ള പേടകം ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം തേടിയെത്തിയതാണ്. 2020 വരെ കാലാവധി ഉണ്ടായിരുന്ന പേടകമാണ് നശിച്ചത്. അവസാന സിഗ്നലുകള്‍ പൂനെയിലെ കേന്ദ്രത്തില്‍ ലഭിച്ചിരുന്നു. ലാന്‍ഡിങ്ങിന് 50 സെക്കണ്ടുകള്‍ മുന്‍പ് ബന്ധം മുറിഞ്ഞു.
നിര്ദേശിച്ചിരുന്നതിനേക്കാള് വേഗത്തില്‍ ഇത് ലാന്‍ഡ് ചെയ്യാന്‍ തുടങ്ങിയതാണ് കാരണം. ചൊവ്വയിലിറങ്ങാനുള്ള യൂറോപ്പിന്റെ രണ്ടാം ശ്രമമാണ് പൊളിഞ്ഞത്. 2003ല്‍ ബ്രിട്ടന് അയച്ച ബീഗിള്‍ ചൊവ്വയില്‍ തകര്‍ന്നിരുന്നു.
പത്തു വര്‍ഷമായി ചൊവ്വയെ വലംവയ്ക്കുന്ന നാസയുടെ മാഴ്സ് ഓര്‍ബിറ്ററാണ് സ്കിയാപരേലി തകര്‍ന്ന വിവരം അറിയിച്ചത്. പേടകം പാരച്യൂട്ടിന്റെ സഹായത്തോടെ ഇറങ്ങാന്‍ ശ്രമിക്കുന്ന ചിത്രവും ഓര്‍ബിറ്റര്‍ അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: