ശ്രീനഗര്‍: ജമ്മു കശ്മീരിലെ ആര്‍എസ് പുരയില്‍ കനത്ത പാക്ക് വെടിവെപ്പ്. അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് പാക്ക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്. ഭാരതം ശക്തമായി തിരിച്ചടിക്കുന്നു. ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്കി.
കഴിഞ്ഞ ദിവസം കത്വ മേഖലയില്‍ ഭാരതത്തിന്റെ തിരിച്ചടിയില്‍ ഏഴ് പാക്ക് സൈനികരെയും ഒരു ഭീകരനെയും കൊന്നിരുന്നു. ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. ഭാരത തിരിച്ചടിയില്‍ സൈനികര്‍ മരിച്ചെന്ന വാര്‍ത്ത പാക്ക് സര്‍ക്കാര്‍ നിഷേധിച്ചെങ്കിലും പാക്ക് മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
പാക്ക് വെടിവെപ്പ് ശക്തമായതിനെത്തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് നാനൂറിലേറെ പേരെ ഒഴിപ്പിച്ച് സുരക്ഷിത മേഖലകളിലേക്ക് നീക്കി. കാത്വയിലെ ഹീരാ നഗറില്‍ നിന്നാണ് ഇവരെ കുടിയൊഴിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: