കൊച്ചി: ജിപ്സം വില്‍പ്പനയില്‍ കോടികളുടെ അഴിമതി നടത്തിയ കേസില്‍ ഫാക്ട് ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ജയ്വീര് ശ്രീവാസ്തവ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ജിപ്സം കരാര്‍ ലഭിച്ച സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്.
ചീഫ് ജനറല്‍ മാനേജര്‍ (കോര്‍പ്പറേറ്റ് ഫിനാന്‍സ്) ശ്രീനാഥ്. വി. കമ്മത്ത്, ഐ.എസ്. അംബിക (ചീഫ് ജനറല്‍ മാനേജര്‍, മാര്‍ക്കറ്റിങ്), ആര്. ഡാനിയല്‍ മധൂകര്‍ (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സെയില്‍സ് സ്പെഷ്യല്‍ പ്രൊഡക്ടസ്), എ.ആര്. ജോര്‍ജ് സതീഷ് (ഫിനാന്‍സ് ജനറല്‍ മാനേജര്‍), പഞ്ചാനന്‍ പൊദ്ദാര്‍ (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ലോജിസ്റ്റിക്സ്), സുബ്രഹ്മണ്യം (മുന്‍ മാര്‍ക്കറ്റിങ് ഡയറക്ടര്‍), എന്‍എസ്എസ് ട്രേഡ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എംഡി എന്‍.എസ്. ഷെട്ടി, നാഗാര്‍ജുന അഗ്രോ പ്രൊഡക്ട് എംഡി മുകുന്ദ് ഠാക്കര്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് ഒരേസമയം റെയ്ഡ് നടത്തിയത്.
ശ്രീനാഥ് വി. കമ്മത്തിന്റെ ആറ് അക്കൗണ്ടുകളില്‍ 85 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം കണ്ടെത്തി. ഇയാളുടെ വീട്ടില്‍ നിന്ന് പുള്ളിമാന്‍ തോല് പിടിച്ചെടുത്തു. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് കേസെടുത്തു. വനംവകുപ്പുദ്യോഗസ്ഥര്‍ മാന്തോല് കൊണ്ടുപോയി.
ജിപ്സം വില കുറച്ച് വില്ക്കാനുണ്ടാക്കിയ കരാര്‍ വഴി ഫാക്ടിന് കോടികളുടെ നഷ്ടം സംഭവിച്ചെന്നാണ് കേസ്. രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി വരെ നീണ്ടു.
ജിപ്സം വില്‍പ്പനക്ക് കരാര്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട രേഖകളും കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭിച്ചതായി സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. കരാറിന് അന്തിമാനുമതി നല്കിയ ശ്രീവാസ്തവയെ ഒന്നാംപ്രതിയാക്കി, കേസ് രജിസ്റ്റര്‍ ചെയ്തു. ജിപ്സം കരാറുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ സമ്പാദ്യം സംബന്ധിച്ച രേഖകള്‍ കിട്ടി. കോഴ കൈപ്പറ്റി സമ്പാദിച്ചതാണ് സ്വത്തുക്കളെന്ന് സിബിഐ സംശയിക്കുന്നു.
ജിപ്സം വില്‍പ്പനയ്ക്കായി 2016 ഏപ്രിലില്‍ മുംബൈ ആസ്ഥാനമായ എന്‍എസ്എസ് ട്രേഡ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനവുമായി ഫാക്ട് കരാര്‍ ഒപ്പിട്ടിരുന്നു. ടണ്ണിന് 130 രൂപ വിലയില്‍ 40 ലക്ഷം ടണ്‍ ജിപ്സം നല്കാന് മൂന്നു വര്‍ഷത്തേക്കായിരുന്നു കരാര്‍. ഇതുപ്രകാരം അഞ്ചു കോടിയോളം രൂപ വിലവരുന്ന 1,75,000 ടണ്‍ ജിപ്സം നല്കി. പരാതി ഉയര്‍ന്നതോടെ കരാര്‍ റദ്ദാക്കി. നേരത്തെ ടണ്ണിന് 300 മുതല്‍ 400 രൂപ വരെ ലഭിച്ചിരുന്നു. സിമന്റ് കമ്പനികള്‍ക്ക് നേരിട്ട് ഫാക്ട് വില്‍പ്പന നടത്തിയിരുന്നത് ഈ വിലയ്ക്കായിരുന്നു. വില കുറച്ചപ്പോള്‍ മാസം ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടായി.
ഫാക്ടിലെ ഉപോല്പന്നമായ ജിപ്സം വില്ക്കുന്നതില് ക്രമക്കേട് കാട്ടി അനര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കിയതിലൂടെ കോടികളുടെ നഷ്ടം വന്നെന്ന് ഫാക്ട് വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര രാസവളം മന്ത്രാലയത്തിന് വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഫാക്ടിന് 10 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത്. 50 ഗ്രാമിന്റെ പാക്കറ്റിന് 300 രൂപ നിരക്കിലാണ് ജിപ്സം വിറ്റത്. അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് അഴിമതി നിരോധന നിയമത്തിലെ 120 ബി വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളും തൊണ്ടി സാധനങ്ങളും നാളെ സിബിഐ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: