ന്യൂയോര്‍ക്ക്: ആയിരത്തിലേറെ ജീവനുകളെടുത്ത, നിരവധി കപ്പലുകളെയും വിമാനങ്ങളെയും വിഴുങ്ങിയ ബര്‍മുഡ ട്രയാംഗിളി (ത്രികോണം)ന്റെ രഹസ്യം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
കടുത്ത മോശം കാലാവസ്ഥയില്‍ ഇവിടെ രൂപപ്പെടുന്ന ഷഡ്കോണ്‍ രൂപത്തിലുള്ള മേഘങ്ങളാണ് ഇതിനു കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഷഡ്കോണ്‍ മേഘങ്ങള്‍ മണിക്കൂറില്‍ 170 മൈല്‍ (274 കിലോമീറ്റര്‍) വേഗത്തിലുള്ള വായുബോംബുകള് ഉണ്ടാക്കും. ഇതിന് കൂറ്റന്‍ കപ്പലുകളെയും വിമാനങ്ങളെയും ആകര്‍ഷിക്കാനുള്ള ശേഷിയുണ്ട്. മേഘപാളികളുടെ അടിയില്‍ നിന്നുണ്ടാകുന്ന കാറ്റ് സമുദ്രോപരിതലത്തില്‍ ആഞ്ഞടിക്കും. ഫലമായി പടുകൂറ്റന്‍ തിരമാലകളുണ്ടാകും. പല തിരമാലകള്‍ ചേര്‍ന്ന് അത് വീണ്ടും ഭീമാകാരമായ തിരമാലകളാകും. പ്രമുഖ കാലാവസ്ഥാ നിരീക്ഷകന് റാന്‍ഡി സെര്‍വിനി പറഞ്ഞു.
പക്ഷെ ബര്‍മുഡ ത്രികോണത്തിന്റെ രഹസ്യം കണ്ടെത്തിയെന്ന അവകാശവാദങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. രണ്ടര കിലോമീറ്റര്‍ വലിപ്പവും 150 അടി ആഴവുമുള്ള കിടങ്ങ് ഈ ഭാഗത്ത് കടലില്‍ കണ്ടതായി മാര്‍ച്ചില്‍ ചില ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. ഇതാകും ആപത്തു വിതയ്ക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അറ്റ്ലാന്റിക് സമുദ്രത്തില്‍ 5,00,000 കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഭാഗമാണ് ബര്‍മുഡ ത്രികോണം. ആയിരത്തിലേറെ പേരാണ് ഇവിടെ മരിച്ചത്. നൂറുകണക്കിന് കപ്പലുകളും എണ്‍പതോളം വിമാനങ്ങളും ഈ മേഖലയില്‍ കാണാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: