കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ പ്രേംസായി പ്രസ്താവിച്ചു. പിണറായിവിജയന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ അധികാരത്തില്‍ വന്നതിന് ശേഷം നിരവധി എബിവിപി പ്രവര്‍ത്തകരെ പോലീസ് കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയാണ്. കഴിഞ്ഞ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കൃഷ്ണമേനോന് വനിതാ കോളേജില്‍ അതിക്രമിച്ചു കയറി എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത എസ്എഫ്ഐ നേതാവിനെതിരെ പരാതി നില്‍കിയ പെണ്‍കുട്ടികളെയും എബിവിപി നേതാക്കളുള്പ്പെടെയുള്ളവരെയും കള്ളക്കേസ് ചുമത്തിക്കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഇത്തരത്തില്‍ കേസെടുത്ത കണ്ണൂര്‍ ടൗണ്‍ എസ്ഐയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ജില്ലാ പോലീസ് മേധാവിക്കും വനിതാ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കുമെന്നും പ്രേംസായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: