കട്ടപ്പന: കുട്ടികാനം റോഡില്‍ ഇരുപതേക്കര്‍ ആശ്രമത്തിന് സമീപം റോഡിന്റെ ഇരുവശങ്ങളും കഴിഞ്ഞ ദിവസം ചെയ്ത കോണ്‍ക്രീറ്റ് മഴയില്‍ ഒലിച്ചു പോയി. ഇവിടങ്ങളില്‍ കുഴികള്‍ രൂപപ്പെടുകയും ചെയ്തു. എന്നാല്‍ കുഴിയിലടിഞ്ഞ മണ്ണ് നീക്കം ചെയ്യുന്നതിന് പകരം അവധിയുടെ മറവില്‍ ഇന്നലെ കുഴി പൂര്‍ണ്ണമായും മണ്ണിട്ട് മൂടുകയാണ് ഇവര്‍ ചെയ്യുതത.് ദിവസവും നൂറില്‍ പരം വാഹനങ്ങളും വിദ്യാര്‍ത്ഥികളും കടന്നു പോകുന്ന പ്രധാന പാതയാണിത്.
ഈ പ്രദേശങ്ങളില്‍ അപകടം പതിവാണ.് മണ്ഡലകാലം അടുക്കാറായതിനാല്‍ ഇരുപതേക്കര്‍ പാലത്തിന്റെ അറ്റകുറ്റപണികള്‍ എത്രയും പെട്ടന്ന് തീര്‍ത്ത് റോഡിന്റെ ഇരുവശങ്ങളും കോണ്ക്രേറ്റ് ചെയ്ത് വീതി കൂട്ടുവാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ് ഇട്ടിരുന്നു.പണിയില്‍ വന്‍ അഴിമതി ഉള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിന് സമീപത്തായി ചില സ്വകാര്യ വ്യക്തികള്‍ റോഡ് പുറംപോക്കും ആറ്റുപുറമ്പോക്കും കൈയേറി വേസ്റ്റ് പൈപ്പുകളും സ്ഥാപിച്ചിരിക്കുന്നതും റോഡ് മുറിച്ച് പൈപ്പ് ഇട്ടിരിക്കുന്നത് ഇത് റോഡിന്റെ സുരക്ഷയേ തന്നെ ബാധിക്കുന്ന തരത്തിലാണ്. സമീപവാസികള്‍ എതിര്‍പ്പുമായി വന്നതോടെ താല്‍ക്കാലികമായി പണി നിര്‍ത്തി ജോലിക്കാര്‍ മടങ്ങി. എന്നാല്‍ സംഭവത്തില്‍ അന്വേഷണം വേണമെന്നും അഴിമതി പുറത്ത് കൊണ്ടുവരണമെന്നുമാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ഇവിടെ വാഹനങ്ങളുടെ ചക്രങ്ങള്‍ താഴ്ന്നു പോകാന്‍ സാധ്യത ഉള്ളതായും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: