വാഷിങ്ടണ്‍: എതിരാളി ഡൊണാള്‍ഡ് ട്രംപിന് ഇനി മറുപടി നല്‍കില്ലെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹി ലരി ക്ലിന്റണ്. ”അടുത്തമാസം എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പാണ് ലക്ഷ്യം. അയാള്‍ക്ക് മറുപടി നല്കുന്ന കാര്യം താന്‍ ആലോചിക്കുന്നത് പോലുമില്ല,”പിറ്റ്സ്ബര്‍ഗില്‍ നിന്ന് ഫിലാഡെല്‍ഫിയയിലേക്ക് പോകവെ ഹി ലരി പറഞ്ഞു.
ഈ രണ്ട് നഗരങ്ങളിലെയും പ്രചാരണങ്ങള്‍ അവസാനിപ്പിച്ചു. മൂന്ന് സംവാദങ്ങളിലായി ഇതിനകം നാലര മണിക്കൂര്‍ ട്രംപുമായി സംവദിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ വാഗ്ദാനത്തില്‍ ഏത് സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് വോട്ടര്‍മാരാണ്.
ഹിലരിയ്ക്കെതിരെ നിരവധി ആരോപണങ്ങളാണ് ട്രംപ് ഉയര്‍ത്തുന്നത്. മാധ്യമങ്ങളെ ഹിലരി ദുരുപയോഗം ചെയ്യുന്നുവെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം. വൃത്തികെട്ട സ്ത്രീയാണെന്നാണ് ട്രംപിന്റെ അഭിപ്രായം. താന്‍ അധികാരത്തിയാല്‍ ഹിലരിയുടെ ഈമെയില്‍ ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും ഇയാള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: