ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അഭിപ്രായസർവേ ഫലങ്ങൾ പുറത്തു വരുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് ഏറെ മുന്നിൽ. ഹിലരി എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപിനെക്കാള്‍ 12 പോയിന്റ് മുന്നിലെത്തി.
എബിസി ന്യൂസും വാഷിങ്ടന്‍ പോസ്റ്റും ചേര്‍ന്നാണു സര്‍വേ നടത്തിയത്. ഹിലരിയെ 50% പേര് അനുകൂലിച്ചപ്പോള്‍ ട്രംപിനെ പിന്തുണച്ചവര്‍ 38% മാത്രമാണ്. പ്രചാരണം തുടങ്ങിയശേഷം ഹിലരിക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ജനസമ്മതിയാണിത്. വോട്ടര്‍മാരില്‍ നേര് പകുതിപ്പേര്‍ ഹിലരിയെ അനുകൂലിക്കുന്നതും ഇതാദ്യമായാണ്.
സ്ത്രീകളുടെ ഇടയില്‍ ഹിലരിക്കു ട്രംപിനെക്കാള്‍ 20% പിന്തുണ അധികമുണ്ട്. ഹിലരിയെ 55% സ്ത്രീകളും അനുകൂലിക്കുന്നു. ട്രംപിനെ 35 ശതമാനം സ്ത്രീകളെ അനുകൂലിക്കുന്നുള്ളു. തുടര്‍ച്ചയായുള്ള ലൈംഗിക ആരോപണങ്ങൾ ട്രംപിന്റെ പിന്തുണ കുറയ്ക്കുകയാണ്. ഇതാദ്യമായിട്ടാണ് ട്രംപിന്റെ പിന്തുണ ഇടിയുന്നത്.
തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിക്കെ ഹിലരിയുടെ ജനപിന്തുണ ഓരോ ദിവസവും വര്‍ധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: