മുംബൈ: താനെ കോള്‍ സെന്റര്‍ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ഷഹ്ഗര് ഥാക്കര്‍ രാജ്യം വിട്ടതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഒക്ടോബര്‍ അഞ്ചിന് ഇയാള്‍ ദുബായിലേക്ക് കടന്നതായാണ് സംശയം. ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ മിറ റോഡിലെ ഏഴ് കോള്‍ സെന്ററുകളില്‍ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയിരുന്നു.
മീരാ റോഡിലെ ഹരിഓം ഐടിപാര്‍ക്ക്, യൂണിവേഴ്സല്‍ ഔട്ട്സോഴ്സിങ് സര്‍വീസസ്, ഓസ്വാള്‍ ഹൗസ് എന്നീ കോള്‍ സെന്ററുകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 70 പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ജീവനക്കാരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഷഹ്ഗര് വിദേശത്തേക്കുകടന്നെന്നു വ്യക്തമായത്.
കേസിലെ മറ്റൊരു പ്രതിയും ഷഹ്ഗറിന്റെ സഹോദരിയുമായ റീമ ഥാക്കറും രാജ്യം വിട്ടിട്ടുണ്ട്. ഒക്ടോബര്‍ എട്ടിനാണ് റീമ രാജ്യംവിട്ടത്. കോള്‍സെന്ററുകളുടെ കണക്കുകള്‍ കൈകാര്യം ചെയ്തിരുന്നത് റീമയാണ്. ഇരുവരും ഭാരതം വിട്ടതുമായി ബന്ധപ്പെട്ട് ഇമിഗ്രേഷന്‍ അധികൃതരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്.
നികുതി അടയ്ക്കാത്തതിന്റെ പേരിലുള്ള നിയമനടപടി ഒഴിവാക്കാന്‍ പണം കൈമാറണമെന്നാവശ്യപ്പെട്ടു യുഎസ് ഇന്റേണല്‍ റവന്യു സര്‍വീസസ് (ഐആര്‍എസ്) ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ വിളിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇന്റര്‍നെറ്റ് കോളുകളിലൂടെയായിരുന്നു തട്ടിപ്പ്. 6,400 യുഎസ് പൗരന്മാരില്‍നിന്നായി ഒരു വര്‍ഷത്തിനിടെ 500 കോടി വരെ തട്ടിയെന്നാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: