കോഴിക്കോട്: കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ചും അക്രമണങ്ങളെക്കുറിച്ചും ലാഘവമനോഭാവത്തോട് കൂടി പ്രതികരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ജനാധിപത്യകേരളത്തിന് അപമാനമാണെന്ന് മഹിളാമോര്‍ച്ച ജില്ലാ സമിതി യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. സ്വന്തം നിയോജകമണ്ഡലത്തിലും ജന്മനാട്ടിലും വ്യാപക അക്രമം നടക്കുമ്പോള്‍ മുഖ്യമന്ത്രി എടുക്കുന്ന നിലപാട് ഏകപക്ഷീയവും ധിക്കാരവും അഹങ്കാരവും നിറഞ്ഞതുമാണ് സ്വന്തം വീടിന്റെ വിളിപ്പാടകലത്തിലുള്ള രമിത്തിന്റെ കൊലപാതകത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ലോകമാകെ പരീക്ഷിച്ച് പരാജയപ്പെട്ട കമ്മ്യൂണിസ്റ്റ് ഉന്മൂലനസിദ്ധാന്തം സിപിഎം പൊടിപോലും പിടിക്കാതെ കണ്ണൂരില്‍ കാത്തുസൂക്ഷിക്കുകയാണ് പ്രമേയം തുടര്‍ന്ന് പറഞ്ഞു. രമിത്തിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
പ്രസിഡന്റ് അഡ്വ. രമ്യമുരളി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി പി.ജിജേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്, മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാരാജന്‍ ജില്ലാ ജനറല്‍ സെക്രട്ടറി മല്ലികാലോഹിതാക്ഷന്, ബിജെപി ജില്ല സെക്രട്ടറിമാരായ അനിതാ ഏറങ്ങാട്ട്, ബിന്ദു.സി, തങ്കം, ജയസുധ, ഷൈനി ജോഷി, ദീപാമണി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: