ന്യൂദല്‍ഹി: വിമാനങ്ങള്‍ കൂട്ടിയിടിച്ചുള്ള വന്‍ ദുരന്തം പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം ഒഴിവായി. ശനിയാഴ്ച ഗോവയുടെ ആകാശപരിധിയിലായിരുന്നു സംഭവം. സ്പൈസ് ജെറ്റിന്റെയും ഗോ എയര്‍ലൈന്‍സിന്റെയും വിമാനങ്ങളാണ് അപകടകരമായ രീതിയില്‍ അടുത്തെത്തിയത്.
സ്പൈസ് ജെറ്റ് പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് ഇരുവിമാനങ്ങളിലും ഉണ്ടായിരുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്ക് ജീവന് തിരിച്ചുനല്‍കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ രണ്ടു വിമാനങ്ങളിലും എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. ഗോ എയറില്‍ 186ഉം സ്പൈസ് ജെറ്റില്‍ 78 യാത്രക്കാരും ഉണ്ടായിരുന്നതായാണ് കണക്കാക്കുന്നത്.
ഗോ എയറിന്റെ ചില റഡാറുകള്‍ തകരാറിലായിരുന്നെന്നും ഗോ എയറിലെ ജീവനക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതും തെറ്റായ ദിശയില്‍ ഗോ എയര്‍ എത്താന്‍ കാരണമായതെന്ന് സ്പൈസ് ജെറ്റ് ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഗോ എയര്‍ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: