ആലപ്പുഴ: നാലരവര്‍ഷം പഠനവും ഒരു വര്‍ഷം ഹൗസ് സര്ജന്സിയുമായുള്ള ആയുര്‍വ്വേദ ബിരുദ കോഴ്സിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് അഞ്ചരവര്‍ഷം ഫീസ് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത് വിവാദമാകുന്നു. സര്‍ക്കാരും സ്വകാര്യ ആയുര്‍വ്വേദ കോളേജ് മാനേജ്മെന്റുകളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിയെന്ന് ബിജെപി ഡോക്ടേഴ്സ് സെല്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. പി. ബിജു, ജില്ലാ കണ്‍വീനര്‍ ഡോ. രവികുമാര്‍ കല്യാണിശേരില്‍ എന്നിവര്‍ ആരോപിച്ചു. പുതുക്കിയ ഉത്തരവുപ്രകാരം സ്വകാര്യ ആയുര്‍വ്വേദ കോളേജുകളില്‍ അമ്പതുശതമാനം സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കുപോലും പ്രതിവര്‍ഷം 75,000 രൂപ വീതം അഞ്ചര വര്‍ഷം അടയ്ക്കേണ്ട അവസ്ഥയുണ്ടാകും.
സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെയും കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെയും മാനദണ്ഡങ്ങള്‍ അനുസരിച്ച് ബാച്ചിലര്‍ ഓഫ് ആയുര്‍വ്വേദിക് മെഡിസിന് ആന്റ് സര്‍ജറി (ബിഎഎംഎസ്) കോഴ്സിന്റെ പഠന കാലാവധി നാലര വര്‍ഷമാണ്. തുടര്‍ന്ന് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റേണ്‍ഷിപ്പും ചെയ്തിരിക്കണം.
ഗ്രാമീണ സേവനം ഉള്‍പ്പെടെയുള്ള നിര്‍ബ്ബന്ധിത ഇന്റേണ്‍ഷിപ്പ് കാലയളവില്‍ സര്‍ക്കാര്‍ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്റ്റൈപ്പെന്റായി ഇരുപതിനായിരം രൂപ വീതം നല്‍കിവരുന്നുണ്ട്. സ്വകാര്യ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജുകളിലും ഈ തുക നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ കേരളത്തിലെ സ്വാശ്രയ ആയുര്‍വ്വേദ കോളേജുകളില്‍ ഇത്തരത്തില്‍ സ്റ്റൈപ്പെന്റ് നല്‍കുന്നില്ല.
കഴിഞ്ഞ കാലങ്ങളിലുണ്ടായ വിദ്യാര്‍ത്ഥി സമരങ്ങളുടെയും മറ്റും ഭാഗമായി കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് ഈ വിഷയത്തില്‍ ഇ
ടപെടുകയും സര്‍ക്കാര്‍ ആയുര്‍വ്വേദ കോളേജുകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഹൗസ് സര്ജന്സിന് ലഭി്ക്കുന്നതുപോലെ തന്നെ സ്വാശ്രയ കോളേജുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റൈപ്പെന്റ് നല്‍കണമെന്നും നിഷ്കര്‍ഷിക്കുകയുണ്ടായി. ജനുവരി 21ന് ഇറങ്ങിയ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഒരു മാനേജ്മെന്റും പ്രാവര്‍ത്തികമാക്കിയില്ല.
സ്വാശ്രയ ആയുര്‍വ്വേദ കോളേജുകളില്‍ പഠിക്കുന്ന ബിഎഎംഎസ് വിദ്യാര്‍ത്ഥികള്‍ ഈ ദുസ്ഥിതി അനുഭവിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സപ്തംബറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ദോഷകരമായ പുതിയ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. ഇതിലാണ് അഞ്ചരവര്‍ഷത്തെ ഫീസിനെക്കുറി്ച്ച് പറയുന്നത്.
നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും ബാങ്കുകളില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത് പഠനത്തിന് എത്തുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നാല്‍ ഹൗസ് സര്‍ജന്‍സി കാലയളവായ അവസാന വര്‍ഷവും 75,000 രൂപ വിദ്യാര്‍ത്ഥികള്‍ അടയ്ക്കേണ്ട അവസ്ഥയുണ്ടാകും.
സര്‍ക്കാര്‍ മാനേജ്മെന്റ് ഒത്തുകളി അവസാനിപ്പിക്കണമെന്നും സ്വാശ്രയ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജുകളില്‍ ബിഎഎംഎസ് കോഴ്സിന് നാലരവര്‍ഷം മാത്രം ഫീസ് വാങ്ങുന്നതിനും അവസാന വര്‍ഷം ഹൗസ് സര്‍ജന്‍സി കാലയളവില്‍ സ്റ്റൈപ്പെന്റ് നല്‍കുന്നതിനും സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഡോ. പി. ബിജുവും ഡോ. രവികുമാര്‍ കല്യാണിശ്ശേരിലും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: