എടത്വാ: കുട്ടനാട് താലൂക്ക് സപ്ലേഓഫീസിന്റെ കീഴിലെ റേഷന്‍കടകളില്‍ പ്രസിദ്ധീകരിച്ച റേഷന്കാട് കരടുപട്ടിക ലിസ്റ്റില്‍ വ്യാപക ക്രമക്കേട്. ഗുണഫോക്താക്കള്‍ ഓഫീസുകള്‍തോറും നെട്ടോട്ടത്തില്‍. രണ്ടാംഘട്ടത്തിലാണ് റേഷന്കാട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
അഞ്ചുമാസംമുമ്പ് ആദ്യഘട്ടം പ്രസിദ്ധീകരിച്ചപ്പോള്‍ കാര്‍ഡിലെ തെറ്റ് തിരുത്തിനല്‍കണമെന്ന് സപ്ലേഓഫീസ് അറിയിച്ചിരുന്നു. തെറ്റുതിരുത്തി നല്കി ഗുണഭോക്താക്കള്‍ക്ക് രണ്ടാംഘട്ടം പ്രസിദ്ധീകരിച്ച ലിസ്റ്റിലാണ് ഇരട്ടി തെറ്റ് കടന്നുകൂടിയത്. പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ റേഷന്‍ അംഗങ്ങളുടെ പേരുകള്‍ പലതും ഒഴിവായിട്ടുണ്ട്. ബിപിഎല്‍ ലിസ്റ്റില്‍ കിടന്നവരെ മാനദണ്ഡം നോക്കാതെ നോണ്‍ പ്രയോറിറ്റി ലിസ്റ്റിലേക്ക് മാറ്റുകയും ചെയ്തു.
ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ റേഷന്‍കടകളിലെത്തിയ ഗുണഭോക്താക്കള്‍ പരാതിയുമായി സപ്ലേഓഫീസിലും, പഞ്ചായത്തിലും, വില്ലേജിലും കയറിയിറങ്ങി നടക്കുകയാണ്. തലവടി പഞ്ചായത്തില്‍ വ്യാപക ക്രമക്കേട് നടന്നതിനാല്‍ റേഷന്‍കട ഉടമകള്‍ക്ക് നേരേ ഗുണഭോക്താക്കള്‍ കയര്‍ക്കാന്‍ തുടങ്ങി. തലവടി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ ഫോട്ടോ എടുത്ത ഗുണഭോക്താക്കള്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ പലതും നഷ്ടപ്പെട്ടു.
81-ാം നമ്പര്‍ റേഷന്‍കടയില്‍ 90 ഗുണഭോക്താക്കളുടേയും, 83-ല്‍ അന്‍പത്, 87-ല്‍ എണ്‍പത്, 161-ല്‍ എണ്‍പത്, 219-ല്‍ എഴുപത് എന്നിങ്ങനെ നഷ്ടപ്പെട്ടതില്പെടുന്നു. ആദ്യഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ കുട്ടനാട് തലവടി ലിസ്റ്റിലുള്ള ഗുണഭോക്താക്കള്‍ ആലപ്പുഴ തലവടി ലിസ്റ്റില്‍ കടന്നുകൂടിയിരുന്നു.
സ്വന്തമായി കൃഷിഭൂമിയില്ലാത്തവരും തൊഴിലാളി കുടുംബങ്ങളേയും ബി.പി.എല്‍ ലിസ്റ്റില്‍ നിന്ന് നോണ്‍ പ്രയോറിറ്റി ലിസ്റ്റിലേക്ക് മാറ്റിയപ്പോള്‍ ഏക്കറുകണക്കിന് സ്വന്തമായി കൃഷിഭൂമിയുള്ളവരേയും ഒരേകുടുംബത്തില്‍ നിന്ന് നിരവധിപേര്‍ വിദേശത്തുള്ളവരേയും പ്രയോറിറ്റി ലിസ്റ്റില്‍ ഇടംനല്‍കിയത് ക്രമക്കേടായി ഗുണഭോക്താക്കള്‍ ചൂണ്ടുക്കാട്ടുന്നു.
കുട്ടനാട്ടിലെ ഒട്ടുമിക്ക പഞ്ചായത്തിലേയും റേഷന്‍കടകളില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഇതേ അവസ്ഥയാണ്. തലവടി പഞ്ചായത്തിലെ റേഷന്‍കാര്‍ഡില്‍ കടന്നുകൂടിയ തെറ്റ് പരിഹരിക്കണമെന്ന് 11-ാം വാര്‍ഡ് മെമ്പര്‍ അജിത്ത് കുമാര്‍ പിഷാരത്ത് സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: