ആലപ്പുഴ: വെട്ടുകേസിലെ പ്രതിയെ പിടികൂടാനെത്തിയ എഎസ്ഐ ഉള്‍പ്പടെയുള്ള പോലീസ് സംഘത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആക്രമിക്കാന്‍ പ്രതി ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. കള്ള് ചെത്തുന്ന തേര് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വെട്ടുകേസില്‍ രക്ഷപ്പെട്ട പ്രതി കുറ്റിത്തെരുവ് ദേശത്തിനകം കാട്ടിരേത്ത് തെക്കേതില്‍ ഉണ്ണികൃഷ്ണനെ പിടികൂടാനെത്തിയ പോലീസിനെ വെട്ടിപരിക്കേല്‍പ്പിച്ച ഇയാളുടെ പിതാവ് ഗോപാലകൃഷ്ണന് എന്നിവര്‍ക്കുവേണ്ടിയാണ് തെരച്ചില്‍ ശക്തമാക്കിയത്. ഇവര്‍ ഒളിവില്‍ കഴിയാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ആലപ്പുഴയില്‍ നിന്നും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ആലപ്പുഴ എസ്പിയുടെ നിര്‍ദേശ പ്രകാരം കായംകുളം സിഐ സദന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.
കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിലെ എ എസ് ഐ സിയാദ് സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇക്ബാല്‍, സതീഷ്, എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം വൈകുന്നേരം വെട്ടേറ്റത് സിപിഒ രാജേഷിനെ മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ എഎസ്ഐ സിയാദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിക്കേറ്റ മറ്റ് പോലീസുകാരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കുറ്റിത്തെരുവ് ദേശത്തിനകത്ത് വച്ചാണ് സംഭവംമുണ്ടായത.് ദിവസങ്ങള്‍ക്ക്മുമ്പ് കടത്തിണ്ണയില്‍ നിന്ന രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായിരുന്നു ഉണ്ണികൃഷ്ണന് ഇയാള്‍ സ്ഥലത്ത് ഉണ്ടെന്നറിഞ്ഞാണ് പോലീസ് സംഘം എത്തിയത്. വഴിയില്‍ വച്ച് പ്രതിയെ കണ്ട പോലീസ് ഇയാളെ പിടികൂടി ജീപ്പില്‍ കയറ്റി എന്നാല്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ വിലങ്ങുവച്ച് വാഹനത്തില്‍ കയറ്റി ഈ സമയമാണ് സ്ഥലത്ത് എത്തിയ പ്രതിയുടെ അച്ഛന് ഗോപാലകൃഷ്ണന് പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.
മകനെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് കമ്പി വടികൊണ്ട് പോലീസുകാരന് ഇക്ബാലിന്റെ തലയ്ക്കടിച്ച് വീഴ്ത്തുകയും തടയാന്‍ എത്തിയ എ എസ് ഐ സിയാദിനെ കള്ള് ചെത്താന്‍ ഉപയോഗിക്കുന്ന തേര് ഉപയോഗിച്ച് നെഞ്ചത്ത് കുത്തുകയുമായിരുന്നു ഈ സമയം വിലങ്ങുമായി പ്രതിയും പിതാവും രക്ഷപ്പെടുകയായിരുന്നു പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് ഒളിവില്‍ പോയ ഗോപാലകൃഷ്ണന് മുമ്പ് നിരവധി കേസിലെ പ്രതിയാണ്.
കൊല്ലപ്പണിക്കാര്‍ പോലിസ് നീരിക്ഷണത്തില്‍. പോലിസിനെ ആക്രമിച്ച് ജീപ്പില്‍ നിന്നും വിലങ്ങുമായി രക്ഷപ്പെട്ട ഉണ്ണികൃഷ്ണന്റെ വിലങ്ങ് അഴിച്ചു മാറ്റാന്‍ സാഹായിക്കാന്‍ സാധ്യതയുളള കൊല്ലപണിക്കാരും പോലീസ് നീരീക്ഷണത്തില്‍. താക്കോല്‍ ഉപയോഗിച്ച് മാത്രമെ ഉണ്ണികൃഷ്ണന്റെ കൈവിലങ്ങ് തുറക്കാന്‍ കഴിയുകയുള്ളു താക്കോല്‍ പോലിസ് കസ്റ്റഡിയിലുമാണ്.
സ്റ്റീലില്‍ നിര്‍മ്മിച്ച വിലങ്ങായതിനാല് ഊരി എടുക്കാന്‍ ശ്രമിക്കുന്തോറും പുട്ട് മുറകുന്നതരത്തിലുള്ളതാണ് അതുകൊണ്ടുതന്നെ കൊല്ല പണിക്കാര്ക്ക്മാത്രമെ വിലങ്ങ് മുറിക്കാന്‍ സാധിക്കുകയുള്ളു അതിനാലാണ് കൊല്ലപണിക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: