കൊച്ചി: മാനവീകത എന്നും മുഖമുദ്രയാക്കിയ വ്യക്തിയാണ് ബഷീര്‍ എന്ന് എം.ടി. വാസുദേവന്‍ നായര്‍. സ്നേഹത്തിന്റെ തെളിനീരുറവകള്‍ മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്നുവെന്ന് ഓര്‍മ്മപ്പെടുത്തി. അതിന് നമ്മെ പ്രേരിപ്പിച്ചവയാണ് അദ്ദേഹത്തിന്റെ രചനകള്‍. പ്രവാസി ദോഹ ബഷീര്‍ പുരസ്കാര നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഭാഷയേയും സംസ്കാരത്തേയും ലോകം മുഴുവന്‍ പരിചയപ്പെടുത്തിയ വ്യക്തിയാണ് അടൂരെന്ന് എം.ടി. പറഞ്ഞു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം ഏറ്റുവാങ്ങി.
മനുഷ്യകുലത്തിന്റെ ആകുലതകള്‍ പങ്കുവെച്ചവയാണ് ബഷീര്‍ രചനകളെന്ന് എന്‍.എസ്.മാധവന് ബഷീര്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. അതു കൊണ്ടു തന്നെ ഇക്കാലത്ത് അദ്ദേഹം പ്രസക്തനാകുന്നു.
എഴുത്തുകാരനും മനുഷ്യനും ഒന്നാകുന്ന അവസ്ഥയാണ് ബഷീര്‍ എന്ന് മറുപടി പ്രസംഗത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു.
ഡബ്ബിങ്ങിനുള്ള ദേശീയ അവാര്‍ഡ് നേടിയ പ്രൊഫ. അലിയാറെ എം ടി ആദരിച്ചു. ബഷീറിന്റെ മകന് അനീസ് ബഷീര്‍, പ്രൊഫ. എം. എ. റഹ്മാന്, കെ. ബാലചന്ദ്രന്, കെ.കെ. സുധാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: