ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പാകിസ്ഥാനെ ഭീകരതയുടെ അമ്മയാണെന്ന് വിശേഷിപ്പിച്ചത് ചൈന നിഷേധാത്മകസമീപനത്തോടെയാണ് സ്വീകരിച്ചത്. ഭീകരതയ്ക്കെതിരെ പോരാടിയവരാണ് പികിസ്ഥാനെന്നാണ് ചൈനയുടെ വിദേശകാര്യ വക്താവിന്റെ ഭാഷ്യം. അതുകൊണ്ടാണ് പാക്ക് ഭീകരന് മസൂദ് അസറിനെ ഭീകരപട്ടികയില്പ്പെടുത്താന് ഭാരതം നടത്തിയ ശ്രമത്തെ ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയില്‍ ചൈന തടയാന്‍ കാരണം.
തങ്ങളുടെ എക്കാലത്തെയും ഉറ്റമിത്രമായ പാകിസ്ഥാനെ സദുദ്ദേശ്യത്തോടെയല്ല ചൈന സഹായിക്കുന്നതെന്ന് കാണാം. അവരുടെ സങ്കുചിത താത്പര്യങ്ങള്‍ക്കുവേണ്ടി പാകിസ്ഥാനെ ചൈനയ്ക്ക് ആവശ്യമുണ്ട്. ഭീകരതയെ ഉല്മൂലനം ചെയ്യാന്‍ കലവറയില്ലാത്ത പിന്തുണയാണ് മോദിസര്‍ക്കാരിന് ലോകരാഷ്ട്രങ്ങള്‍ നല്‍കിവരുന്നത്. ഈ കാര്യത്തില്‍ പാകിസ്ഥാന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഉറി ഭീകരാക്രമണത്തെ റഷ്യയും യുഎസും ഇന്ത്യയെ പിന്തുണച്ചെങ്കിലും ചൈനയുടെ അഭിപ്രായം പാകിസ്ഥാനെ നോവിക്കാതെയായിരുന്നു. ഇതില്‍നിന്നു ചൈനയുടെ തനിനിറം പുറംലോകം അറിയുകയും ചെയ്തു. പരേതനായ ട്രേഡ്യൂണിയന്‍ നേതാവും, മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ അഭിപ്രായത്തില്‍ ചൈനയാണ് ഭാരത്തിന്റെ ഒന്നാം നമ്പര്‍ ശത്രു എന്നാണ്. അതുകാലം ഇന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
എന്‍.യു.പൈ, കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: