ഇരിട്ടി: വൈദിക വിദ്യാര്‍ഥിയുടെ പരാതിയെത്തുടര്‍ന്ന് വൈദികനെ ഇരിട്ടി സിഐ സജേഷ് വാഴാലപ്പിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇരിട്ടി മാടത്തിക്ക് സമീപമുള്ള ഒരു സെമിനാരിയിലെ വൈദികനായ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജയിംസ് തെക്കേ മുറിയില്‍ (40) ആണ് അറസ്റ്റിലായത്. ഇയാള്‍ ഇവിടെ പഠനം നടത്തുന്ന വൈദിക വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്ന വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നിരവധി വിദ്യാര്‍ഥികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് സെമിനാരി അധികൃതര്‍ വൈദികനെ ബംഗലൂരുവിലെ മറ്റൊരു സെമിനാരിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് പോലീസ് ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തതെന്നാണ് അറിയിന്നത്. ഇന്നലെ ഉച്ചയോടെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: