കോട്ടയം: ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിനു മുമ്പ് നാഗമ്പടം റെയില്‍വേ നടപ്പാലം തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമായി. നാഗമ്പടം മേല്‍പാലത്തിനു സമീപം ബസിറങ്ങുന്ന ജനങ്ങളുടെ ആശ്രയമായ റെയില്‍വേ നടപാലം അടച്ചിട്ടു മൂന്നു മാസം കഴിഞ്ഞു.
തകര്‍ച്ചയിലായ നടപാലത്തില് നിന്നും കുറുപ്പന്തറ സ്വദേശി റെയില്‍വേ പാളത്തിലേക്കു വീണു മരിച്ചതിനെ തുടര്‍ന്നാണ് പുതിയ നടപ്പാലം നിര്‍മ്മിക്കുന്നതിനായി സീല്‍ ചെയ്തത്. നാഗമ്പടം ബസ്സ്റ്റോപ്പില്‍ നിന്നും സ്വകാര്യ ബസ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്, ജില്ലാ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയാണ് ഈ റെയില്‍വേ നടപ്പാലം.
മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് മേല്‍പ്പാലം നവീകരിച്ചു യാത്രായോ ഗ്യമാക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരുന്നത്. എന്നാല്‍ ഇനിയും പണി തുടങ്ങിയിട്ടില്ല. ഒരു മാസം മുമ്പ് കരാര്‍ നടപടികള്‍ പൂര്‍ത്തിയായതാണ്. നടപ്പാലം അടച്ചതോടെ റെയില്‍വേ പാളം മുറിച്ചു കടന്നാണ് ജനങ്ങള്‍ സ്റ്റേഷനുകളിലേക്കും, ആശുപത്രിയിലേക്കും പോകുന്നത്.
നടപ്പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ എത്രയും വേഗം പണി തുടങ്ങിയാല്‍ മണ്ഡല കാലത്തിനു മുമ്പ് പാലം നവീകരിച്ചു യാത്രക്കാര്‍ക്കു തുറന്നുകൊടുക്കാനാകും. മറിച്ചായാല്‍ തീര്‍ത്ഥാടനകാലത്ത് നാഗമ്പടം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: