കണ്ണൂര്‍: എംഎല്‍എമാരോ പ്രധാന നേതാക്കളോ പങ്കെടുക്കാതെ സര്‍വ്വകക്ഷി സമാധാനയോഗം സിപിഎം നേതൃത്വം അപഹാസ്യമാക്കിയിരിക്കുകയാണെന്ന് ആര്‍എസ്എസ് ജില്ലാ കാര്യകാരി പ്രസ്താവനയില്‍ പറഞ്ഞു. ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സമാധാനം കൈവരുത്തണമെന്ന ആഗ്രഹത്തോടെയാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ സമാധാന കമ്മറ്റി വിളിച്ചുചേര്‍ത്ത ജില്ലാ ഭരണകൂടത്തെപ്പോലും അവഹേളിച്ച നിലപാടാണ് സിപിഎം നേതൃത്വം കൈക്കൊണ്ടത്. ഇത് ജനാധിപത്യവിശ്വാസികളെയും മറ്റ് രാഷ്ട്രീയ കക്ഷികളെയും സമാധാനകാംക്ഷികളെയും അപമാനിക്കുന്നതാണ്. സമാധാനയോഗം പ്രഹസനമാക്കി ജില്ലയില്‍ അക്രമത്തിനുള്ള ഗൂഡാലോചന നടത്തുന്നതിന്റെ ഭാഗമാണ് സിപിഎമ്മിന്റെ ഈ നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെ ജനാധിപത്യ വിശ്വാസികളും സമാധാന കാംക്ഷികളും തിരിച്ചറിയണമെന്ന് കാര്യകാരി വ്യക്തമാക്കി.
സമാധാന ശ്രമങ്ങള്‍ക്ക് ആര്‍എസ്എസ് മുഖ്യപരിഗണനയാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് ആര്‍എസ്എസിനെ പ്രതിനിധീകരിച്ച് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്സന് തില്ലങ്കേരി, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് തുടങ്ങിയവര്‍ സമാധാന കമ്മറ്റിയോഗത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: