പാട്ന: എസ്.സുധാകര്‍ റെഡ്ഡിയെ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1997 മുതല്‍ സെക്രട്ടറിയായി തുടരുന്ന എ.ബി. ബര്ദാന് പകരമായാണ് സുധാകര്‍ റെഡ്ഡിയെ തെരഞ്ഞെടുത്തത്. പാട്നയില്‍ ചേര്‍ന്ന സിപിഐ നാഷണല്‍ കൗണ്‍സില്‍ എതിരില്ലാതെയാണ് സുധാകര്റെഡ്ഡിയെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തതെന്ന് പാര്‍ട്ടി വക്താവ് കുമാര്‍ അതുല്‍ പറഞ്ഞു.
എ.ബി. ബര്ദാന്, ഗുരുദാസ് ദാസ് ഗുപ്ത, ഡി. രാജ, അമര്‍ജിത് കൗര്‍, അതുല്‍ അന്ജന്, ഷമീം ഫൈസി, പന്ന്യന്‍ രവീന്ദ്രന്, രാമേന്ദ്രകുമാര്‍ എന്നിവരെ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായും തെരഞ്ഞെടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍നിന്നുള്ള സിപിഐ നേതാവായ റെഡ്ഡി രണ്ടുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി.കെ.ചന്ദ്രപ്പന്റെ ഒഴിവിലേക്കാണ് പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തത്. ഇതിനിടെ പാര്‍ട്ടി നയരേഖക്ക് ബദല്‍ രേഖയുണ്ടാക്കിയ ഗുരുദാസ് ദാസ്ഗുപ്ത തന്റെ നിലപാടില്‍ ഉറച്ചുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: