കരുനാഗപ്പള്ളി: ഇരുമുന്നണികളുടേയും അടിത്തറ ഇളക്കിക്കൊണ്ട് ബിജെപിയിലേക്ക് അണികളുടെ പ്രവാഹം. ആദ്യപടിയായി ഓച്ചിറയില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുസമ്മേളനത്തില്‍ ഇരുന്നൂറിലധികംപേര് ബിജെപിയില്‍ അംഗങ്ങളായി. ഇതിന്റെ തുടര്‍ച്ചയായി ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ച നൂറില്‍പരം പേര്‍ക്ക് പണ്ടാരത്തുരുത്ത് കൊച്ചോച്ചിറ ജംഗ്ഷനില്‍ നാളെ നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്വീകരണം നല്‍കും. പരിപാടിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് പങ്കെടുക്കും.
മുന്നണികളുടെ അതിരുവിട്ട പ്രീണന നയങ്ങള്‍ക്കെതിരെ ശക്തമായ എതിര്‍പ്പുമായാണ് പ്രവര്‍ത്തകര്‍ ഒന്നടങ്കം ബിജെപിയില്‍ അഭയം തേടുന്നത്.
കഴിഞ്ഞ ദിവസം ഓച്ചിറ പഞ്ചായത്തിലെ വയനകം, ഞക്കനാല്‍ ഭാഗങ്ങളില്‍ നിന്നുള്ള 170 പേരുള്‍പ്പെടെ ഇരുന്നൂറിലധികം ആള്‍ക്കാരാണ് ബിജെപിയില്‍ അംഗങ്ങളായത്. ഇതില്‍ കോണ്‍ഗ്രസിന്റെ ഓച്ചിറ മണ്ഡലം വൈസ് പ്രസിഡന്റ് സുശീലന്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്‍വീനറായിരുന്ന അഡ്വ. രാജേഷ്, മണ്ഡലം സെക്രട്ടറിയായിരുന്ന വിനോദ്, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ശ്രീകുമാര്‍, സിപിഎം മുന്‍ പഞ്ചായത്ത് മെമ്പര്‍ ജി. രമണി, ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ സിയാദ്, സുരേഷ് കുമാര്‍, ഹരിസുതന് തുടങ്ങി ഇരു മുന്നണികളിലുംപെട്ട പ്രവര്‍ത്തകര്‍ക്ക് ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് അംഗത്വം വിതരണം ചെയ്തു.
ഓച്ചിറയില്‍ കുടിയ പൊതുയോഗം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഓച്ചിറ പഞ്ചായത്ത് സമിതി പ്രസിഡന്റ് മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എ. വിജയന്, സംസ്ഥാന കൗണ്‍സില്‍ അംഗം ഉത്തമന് ഉണ്ണൂലേത്ത്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.വി. സനല്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. കൃഷ്ണന്, മണ്ഡലം വൈസ് പ്രസിഡന്റ് സി. രാധാകൃഷ്ണപിള്ള, സെക്രട്ടറിമാരായ പ്രതാപന്, ശശി എന്നിവര്‍ സംസാരിച്ചു. മധു കുന്നത്ത് സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: