കൊല്ലം: ജോനകപ്പുറം കടപ്പുറത്തുണ്ടായ ക്രിസ്ത്യന്‍-മുസ്ലീം വിഭാഗങ്ങളില്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഏറ്റുമുട്ടലില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിദ്ധ്യം വ്യക്തമാകുന്നു. സംഭവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷം നടന്ന ദിവസം അറസ്റ്റിലായ പ്രതി ഇപ്പോള്‍ കൊല്ലം സബ് ജയിലില്‍ റിമാന്‍ഡിലാണ്. ചെറിയ പ്രശ്നത്തിലുണ്ടായ വലിയ സംഘര്‍ഷം ആസൂത്രിതമാണെന്ന് ആദ്യം തന്നെ പോലീസിന് സംശയമുണ്ടായിരുന്നു.
ആദ്യദിനം നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് പള്ളിത്തോട്ടം സ്റ്റേഷനില്‍ വിളിച്ച സമാധാനച്ചര്ച്ചയ്ക്കു ശേഷമാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ആസമയത്ത് പുറത്തുനിന്നുള്ള പോപ്പുലര്‍ ഫ്രണ്ടുകാരും അവിടെ എത്തിയിരുന്നതായി സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതോളം പേര് പോലീസ് കസ്റ്റഡിയിലുണ്ട്. മത്സ്യത്തൊഴിലാളികളുടെ ഇടയിലുണ്ടായ പ്രശ്നം ചില ലോബികള്‍ മുതലെടുത്തതാണ് സംഘര്‍ഷം വ്യാപിക്കാന്‍ കാരണമായതെന്നാണ് സൂചന.
കടലില്‍ മത്സ്യബന്ധനത്തിന് പോകാതെ തൊഴിലാളികള്‍ അന്നേ ദിവസം കരുതിക്കൂട്ടി സംഘടിച്ചുനിന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാലാണ് സംഘര്‍ഷം വലിയ രീതിയിലേക്ക് പോയതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പട്രോളിംഗിന് നിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്ത രീതിയിലേക്ക് ആക്രമണം വ്യാപിക്കുകയായിരുന്നു. വീടുകളിലേക്കും ആക്രമം വ്യാപിച്ചിരുന്നു. കൂടുതല്‍ പോലീസ് എത്തിയെങ്കിലും ആദ്യം സംഘര്‍ഷ മേഖലയിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല.
അക്രമികളുടെ ഭാഗത്തുനിന്നുണ്ടായ കല്ലേറ് ഭയാനകമായിരുന്നു. ആള്‍ക്കൂട്ടം പിരിഞ്ഞ് പോകണമെന്ന് നിരവധി തവണ മൈക്കിലൂടെ നിര്‍ദ്ദേശം നല്‍കിയിട്ടും ചിലര്‍ ആസൂത്രിതമായി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഇതിനു പിന്നില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ലോബികളാകാം എന്ന വിലയിരുത്തലിലാണ് പോലീസ് ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: