തിരുവനന്തപുരം: ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതില്‍ കേരളം വരുത്തിയ ഗുരുതരമായ വീഴ്ച മറയ്ക്കാന്‍ കേന്ദ്രത്തിനെതിരെ ആക്ഷേപം. നിയമം അനുസരിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് കേരളത്തോട് ബിജെപി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയായി ചിത്രീകരിക്കുന്നു. അരി മുട്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അടിയന്തിരമായി ഉപേക്ഷിക്കണമെന്നാണ്് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി വിരോധംമൂലം മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ക്ക് നേരേ കണ്ണടയ്ക്കുകയും ഒത്താശചെയ്യുകയുമാണ് സിപിഎം.
2013 ജൂലൈ 10നാണ് ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതിനുള്ള ഉത്തരവുണ്ടായത്. മൂന്നുവര്‍ഷം അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാര്‍ നിയമം അനുശാസിക്കുന്ന മുന്നൊരുക്കം നടത്തിയില്ല. മുന്ഗണനാകുടുംബങ്ങളെ കണ്ടെത്തലടക്കമുള്ള കാര്യങ്ങളും ചെയ്തില്ല. നിയമത്തിലെ പ്രധാന വ്യവസ്ഥകളായ അര്‍ഹരായ മുന്‍ഗണനാ കുടുംബങ്ങളെ കണ്ടെത്തല്‍, വാതില്‍പ്പടി ഭക്ഷ്യധാന്യ വിതരണം, റേഷന്‍ സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ അനുവദിക്കല്‍, പരാതി പരിഹാര സംവിധാനം എന്നിവ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. കള്ളക്കണക്ക് കാണിച്ച് കേന്ദ്രത്തില്‍ നിന്നു കുറെ അരിയും ഗോതമ്പും നേടിയെടുക്കുക എന്ന തട്ടിപ്പ് തുടരുക മാത്രമാണ് മൂന്നു വര്‍ഷവും ചെയ്തത്.
സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആദായ നികുതി ഒടുക്കുന്നവര്‍, സ്വന്തമായി ഒരേക്കറിനുമേല്‍ ഭൂമിയുള്ളവര്‍, സ്വന്തമായി 1000 ചതുരശ്ര അടിക്ക് മേല്‍ വിസ്തീര്‍ണ്ണമുള്ള വീടോ, ഫ്ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനങ്ങളുള്ളവര് എന്നിവര്‍ മുന്‍ഗണനാ ക്രമത്തില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടവരാണ്. ഇതൊന്നും ചെയ്യാതെ കേരളം നല്കിയ പട്ടിക കേന്ദ്രം അംഗീകരിച്ചില്ല. മുന്‍ഗണനാ വിഭാഗക്കാരെ കണ്ടെത്താന്‍ താലൂക്കുതല റാങ്കിംഗ് ആണ് മുന്‍ സര്‍ക്കാര്‍ നടത്തിയത്. സംസ്ഥാനതല റാങ്കിംഗ് വേണമെന്നാണ് നിയമം. പലതവണ ആവശ്യപ്പെട്ടിട്ടും കേരളം നിഷേധാത്മക നിലപാട് എടുത്തതിനാല്‍ നിയമം നടപ്പിലാക്കിയില്ലെങ്കില്‍ റേഷനില്ല എന്ന നിലപാട് കേന്ദ്രം കൈകൊണ്ടു. അതില്‍ തെറ്റുപറയാനില്ല.
നിയമം നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തിന് ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങളുടെ അലോട്ട്മെന്റ് 14.25 ലക്ഷം മെട്രിക് ടൗണ്‍ ആണ്. മുന്‍ഗണാ വിഭാഗങ്ങള്‍ക്ക് മാത്രമായി 10.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ മതി. ബാക്കിയുള്ള നാലുലക്ഷം മെട്രക് ടണ്‍ ഭക്ഷ്യ സാധനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് വിതരണം ചെയ്യാം.
ബിപിഎല്‍, എപിഎല്‍ പട്ടികയ്ക്ക് പുറമെ അന്തേ്യാദയ അന്നയോജന കാര്‍ഡുകളും നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. സാമൂഹ്യമോ കുടുംബപരമോ ആയി സഹായമില്ലാത്ത വിവിധ വിഭാഗങ്ങള്‍, വിധവകള്‍, രോഗബാധിതര്‍, അംഗവൈകല്യമുള്ളവര്‍, ഏകയായ സ്ത്രീയോ പുരുഷനോ, പ്രാക്തന (പ്രാചീന) ഗോത്രവര്‍ഗ കുടുംബങ്ങള്‍ തുടങ്ങിയവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതനുസരിച്ചാണ് ഗുണഭോക്താക്കളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.
സംസ്ഥാനത്ത് അനുവദനീയമായ അന്തേ്യാദയ അന്നയോജന കാര്‍ഡുകളുടെ എണ്ണം 5,95,800 ആണെങ്കിലും 5,82,365 കാര്‍ഡുകള്‍ മാത്രമാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: