ആലപ്പുഴ: ഹൗസ് ബോട്ട് ടൂറിസം മേഖലയില്‍ മയക്കുമരുന്ന് മാഫിയയും പെണ്‍വാണിഭസംഘവും വിലസുന്നു. പരിശോധന കാര്യമായി നടക്കുന്നില്ല. ടൂറിസം മേഖലയില്‍ നൂറിലേറെ ഹോം സ്റ്റേകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായാണ് വിവരം. അരൂര്‍ മുതല്‍ അപ്പര്‍ കുട്ടനാടന്‍ മേഖലവരെയാണ് ജില്ലയിലെ കായല്‍ വിനോദസഞ്ചാര മേഖല.
ആയിരത്തോളം ഹൗസ് ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഈ രംഗത്തെ പല കുത്തകകളും തങ്ങളുടെ ഹൗസ് ബോട്ടിലേക്ക് ലഹരിവസ്തുക്കളും സ്ത്രീകളെയും എത്തിക്കാന്‍ ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും അമ്പതുവയസ്സിന് മുകളിലുള്ള സ്ത്രീകളാണ്. ബംഗളൂരു, കൊല്‍ക്കത്ത, ഹൈന്ദ്രാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നൊക്കെ ഇവര്‍ സ്ത്രീകളെ എത്തിച്ചുനല്‍കുന്നു. രാത്രി ഹൗസ്ബോട്ടുകളില്‍ ഡിജെ പാര്‍ട്ടിയും പതിവായിട്ടുണ്ട്. എറണാകുളത്ത് പോലീസ് പരിശോധന ശക്തമാക്കിയ സാഹചര്യത്തിലാണ് ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിലേക്ക് ഇക്കൂട്ടര്‍ ചുവടുമാറ്റിയത്.
പോലീസിന്റെ പരിശോധന ഇല്ലാത്തതാണ് ഇവരുടെ സൈ്വരവിഹാരത്തിന് അവസരമൊരുക്കുന്നത്. പോലീസിന്റെ നീക്കം ഉണ്ടായാല്‍ അത് യഥാസമയം ചോര്‍ത്തി നല്കി ഹൗസ് ബോട്ടുകളെ നിയമനടപടികളില്‍നിന്ന് രക്ഷപ്പെടുത്താന്‍ ലോബി പ്രവര്‍ത്തിക്കുന്നതായും ആക്ഷേപമുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍തന്നെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തണലൊരുക്കുന്നത്. ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കാനുള്ള അവസരം വാഗ്ദാനം ചെയ്താണ് പല സ്ഥാപനങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
പരാതി വര്‍ദ്ധിക്കുമ്പോള്‍ ഹൗസ് ബോട്ടുകളില്‍ പരിശോധന നടത്തുമെങ്കിലും ആരെയും പിടികൂടാന്‍ കഴിയാറില്ല. ഈ മേഖലയില്‍ അനാശ്യാസ്യപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പോലീസിന് പരിമിതികള്‍ ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: