കണ്ണൂര്‍: സൗമ്യ വധക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച കീഴ്ക്കോടതി ന്യായാധിപനോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി.സന്ധ്യ വിരമിച്ച സുപ്രീംകോടതി ന്യായാധിപനും കേസില്‍ സുപ്രീംകോടതി നേരില്‍ ഹാജരാകാന്‍ നോട്ടീസ് നല്കിയ ആളുമായ മാര്‍ക്കാണ്ടേയ കഡ്ജുവിനെ കണ്ടത് നിയമ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിന് കളങ്കമേല്‍പ്പിക്കുന്നതാണെന്ന് ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ അറിവില്ലാതെയാണ് സന്ധ്യയുടെ സന്ദര്‍ശനമെന്ന അഡ്വക്കറ്റ് ജനറലിന്റെ പ്രസ്താവന ഈ സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ പരസ്പര വിശ്വാസമില്ലാത്തവരുടെ കൈകളിലാണെന്നതിന്റെ തെളിവാണെന്നും യോഗം കുറ്റപ്പെടുത്തി.
എം.സി.രമേശന് അധ്യക്ഷത വഹഹിച്ചു. അഭിഭാഷകരായ സി.കെ.രത്നാകരന്, എം.ഗോവിന്ദന്‍കുട്ടി, ഇ.പി.ഹംസക്കുട്ടി, കെ.വിജയന്, കെ.വി.മനോജ്കുമാര്‍, എം.ബാലകൃഷ്ണന്, കെ.ഗോപാലകൃഷ്ണന്, പി.ഇന്ദിര, പ്രീത ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: