കണ്ണൂര്‍: വളപട്ടണം പാലം പ്രവര്‍ത്തിയുടെ പ്രാഥമിക പരിശോധന 27ന് നടക്കും. ദേശീയ പാതാ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയര്‍ പി.കെ.മിനി, എഇ സുനില്‍ കൊയിലേരിയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. പാലത്തിന്റെ അടിഭാഗത്തെയും മേല്ഭാഗത്തെയും പ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും പരിശോധിച്ച ശേഷം മാത്രമേ ഗതാഗതത്തിനായി പൂര്‍ണ്ണമായും തുറന്നുകൊടുക്കുകയുള്ളൂ. 4.35 കോടിരൂപ ചെലവില്‍ എറണാകുളം കലൂരിലെ സ്വകാര്യ ഏജന്‍സിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ പാലത്തില്‍ ഇനി പ്രത്യേകതരം മിശ്രീതം ചേര്‍ത്തുള്ള ടാറിംഗ് ആണ് നടത്തേണ്ടത്. അതിന് ശേഷമായിരിക്കും പാലത്തിന്റെ അരിക് ഭിത്തികള്‍ ബലപ്പെടുത്തുക. തെരുവു വിളക്കുകള്‍ സ്ഥാപിച്ചതിന് ശേഷം പാലത്തിന് പെയ്ന്റടിച്ച് മോടി കൂട്ടും. നവംബര്‍ 5നകം പണിപൂര്‍ത്തിയാക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: