ഗാന്ധിനഗര്‍: അന്യസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കടത്തിക്കൊണ്ടുവരുന്നത് ബാലവേല ചെയ്യിക്കുന്ന റാക്കറ്റിലെ കണ്ണി പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഖുശിനഗര്‍ ബിന്ദോളി സ്വദേശി പ്രദീപിനെയാണ് നാഗമ്പടം റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ സഹോദരന് സതീശിന് വേണ്ടി പോലീസ് തെരച്ചില്‍ ശക്തമാക്കി. കോട്ടയം മെഡിക്കല്‍ കോളേജിലും പരിസരങ്ങളിലും ബാലവേല ചെയ്യുന്ന അന്യസംസ്ഥാന ബാലന്മാരെക്കുറിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍ ഏറ്റുമാനൂര്‍ ഗീതാസില്‍ ചന്ദ്രശേഖരന് നായര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ഉച്ചവെയിലില്‍ കുങ്കുമം വിറ്റിരുന്ന ബിന്ദോളജി സ്വദേശി രാജ(12)യെ ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി ഏറ്റെടുത്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രദീപും സതീശും കുട്ടികളെ കേരളത്തില്‍ കൊണ്ടുപോയി വിദ്യാഭ്യാസം നല്‍കാമെന്ന് പറഞ്ഞാണ് രക്ഷിതാക്കളെ സ്വാദീനിച്ച് കടത്തിക്കൊണ്ടുവന്നിരിക്കുന്നത് എന്ന് അറിയാന്‍ കഴിഞ്ഞു. ഇപ്രകാരം ്ഞ്ചുകുട്ടികളെ ഇവര്‍ കടത്തിക്കൊണ്ടുവന്നുവെന്നാണ് അറിയുന്നത്. വിവരം അറിഞ്ഞെത്തിയ രാജയുടെ പിതാവ് മദന്‍ തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍ താമസിച്ചിരുന്ന മകനെതിരിച്ചറിഞ്ഞു. പോലീസ് സംരക്ഷണത്തോടെ രാജയെ നാട്ടിലെത്തിക്കാന്‍ ജില്ലാ ചൈല്‍ഡ് പ്രാട്ടക്ഷന്‍ ഓപീസര്ക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി ഉത്തരവ് നല്കി. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ജില്ലാ നേതാവാണ് ഏറ്റുമാനൂര്‍ സ്വദേശിയായ ചന്ദ്രശേഖരന് നായര്‍. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് ഇദ്ദേഹം വിദ്യാഭ്യാസത്തിനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: