പേട്ട: ബിജെപിയുടെ ഇടപെടലില്‍ കൊച്ചുവേളി വാട്ടര്‍ ടാങ്കിന് ശാപമോക്ഷം ലഭിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് കൗണ്‍സിലറുടെ കാലത്ത് ഈ ടാങ്കില്‍ കൂടിയുള്ള കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയിരുന്നു. കുടിവെളള സംഭരണം പുനഃസ്ഥാപിക്കണെന്നാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ഹിമ സിജി, ബിജെപി ജില്ലാ സമിതിയംഗം ഡി.ജി. കുമാരന്, മാധവകുറുപ്പ് എന്നിവര്‍ വാട്ടര്‍ ടാങ്കില്‍ കുടിവെളള സംഭരണം ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വാട്ടര്‍ അതോറിട്ടി അധികൃതര്‍ അടിയന്തിര നടപടി സ്വികരിക്കുകയായിരുന്നു.
അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഉദേ്യാഗസ്ഥര്‍ കൊച്ചുവേളി വാട്ടര്‍ ടാങ്ക് സന്ദര്‍ശിച്ചു. ജപ്പാന് കുടിവെളള പദ്ധതി പ്രകാരം പ്രദേശത്ത് വരുന്ന വെളളം ടാങ്കില്‍ കയറ്റുന്നതിന് വേണ്ടി അറ്റകുറ്റപണികള്‍ക്കുളള എസ്റ്റിമേറ്റ് തയ്യാറാക്കി. പണിപൂര്‍ത്തിയാകുന്നതോടെ വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈനുകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്ന സമയത്തും കരിക്കകം പ്രദേശങ്ങളില്‍ കുടിവെളളം ലഭ്യമാകും.
കുഴല്‍ കിണര്‍ വെളളം കുടിവെളളമായി പമ്പ് ചെയ്തിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുളള വാട്ടര്‍ ടാങ്ക് കഴിഞ്ഞ എല്‍ഡിഎഫ് കൗണ്‍സിലറുടെ കാലത്താണ് പുതുക്കി പണിതത്. നിര്‍മ്മാണം പൂര്‍ത്തിയായ വാട്ടര്‍ ടാങ്കില്‍ സംഭരിക്കുന്ന കുഴല്‍ക്കിണര്‍ വെള്ളത്തില്‍ നൈട്രേറ്റിന്റെ അളവ് കൂടൂതലായതിനാല്‍ ജപ്പാന്‍കുടിവെള്ള പദ്ധതിയില്‍ നിന്ന് ശുദ്ധീകരിച്ച വെളളം സംഭരിച്ച് പ്രദേശത്ത് നല്‍കാമെന്ന് വാട്ടര്‍ അതോറിട്ടി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പമ്പിംഗ് നിയന്ത്രിക്കുന്നതിനായി നിയോഗിച്ചിരുന്ന പാര്‍ട്ടിക്കാരായ ജീവനക്കാരെ സംരക്ഷിക്കാന്‍ അന്നത്തെ കൗണ്‍സിലറും സിപിഎം പ്രവര്‍ത്തകരും എതിര്‍ത്തു. ഇത് സംബന്ധിച്ചുളള തര്‍ക്കത്തില്‍ വാട്ടര്‍ അതോറിട്ടി ജീവനക്കാരെ വാട്ടര്‍ ടാങ്കിന് സമീപത്തെ പമ്പിംഗ് കെട്ടിടത്തിനുളളില്‍ പൂട്ടിയിട്ടു. ഇതോടെ വാട്ടര്‍ ടാങ്കിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: