കോഴിക്കോട്: മംഗലാപുരം – ഷൊര്‍ണൂര്‍ മേഖലയില്‍ ട്രെയിനിന് നേരെ കല്ലേറ് വ്യാപകം. പത്ത് മാസത്തിനുള്ളില്‍ കാസര്‍കോടിനും മംഗലാപുരത്തിനുമിടയില്‍ നാലു കേസുകളും വടകരയ്ക്കും ഷൊര്‍ണൂറിനുമിടയില്‍ എട്ട് കേസുകളും, പോത്തന്നൂര്‍ പാലക്കാട് മേഖലകളില്‍ രണ്ട് കേസുകളും പൊള്ളാച്ചി – പാലക്കാടിനുമിടയില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ശന നടപടിയെടുക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കല്ലേറില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരുക്കേറ്റു. എഞ്ചിന്റെയും കോച്ചുകളുടെയും ജനല്ഗ്ലാസുകള്ക്ക് കേടുപറ്റി. ലോക്കോപൈലറ്റുകള്ക്കും ഗാര്ഡുകള്ക്കുമാണ് പരിക്കേറ്റത്. മംഗലാപുരം സെന്‍ട്രല്‍ യാര്‍ഡിന് നേരെ നടന്ന കല്ലേറില്‍ റെയില്‍വേ ജീവനക്കാരന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഈ സംഭവത്തില്‍ രണ്ടു പേര് അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: