തിരുവനന്തപുരം: ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ തുഞ്ചന്‍ ഉത്സവം നവംബര്‍ 1, 2 തീയതികളില്‍ ആഘോഷിക്കും. കേരളപ്പിറവിദിനമായ നവംബര്‍ 1ന് തുഞ്ചന്‍ദിനമായി സംസ്ഥാനമൊട്ടാകെ ആചരിക്കും.
1ന് രാവിലെ 9 മുതല്‍ ഐരാണിമുട്ടത്ത് ഗുരുപൂജ ആരംഭിക്കും. തുഞ്ചന്കൃതികളുടെ പാരായണവും നടത്തും. 10ന് ഡോ. പി. ബാബുപോളിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കാനായി കുഞ്ഞുരാമന് ഉദ്ഘാടനം ചെയ്യും. തുഞ്ചന്ദിന പരിപാടികളുടെ ഉദ്ഘാടനം പ്രഭാവര്‍മ നിര്‍വഹിക്കും. കല്ലറ ഗോപന് സംഗീതാവിഷ്കരണം നടത്തും. ഡോ. എം.ആര്. തമ്പാന് മത്സരവിജയികള്‍ക്ക് സമ്മാനം നല്‍കും.
2 മണിക്ക് കേരള ചരിത്രത്തിലെ ഇരുളടഞ്ഞ എടുകള്‍ എന്ന വിഷയത്തെ ആധാരമാക്കി ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍ പ്രഭാഷണം നടത്തും. 2ന് ബുധനാഴ്ച രാവിലെ 9ന് ആചാര്യവന്ദനം, 10മുതല്‍ സംഗീതത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ ഏഴാച്ചേരി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. സി.ജെ. കുട്ടപ്പന്, വി.ടി. മുരളി, ഞെരളത്ത് ഹരിഗോവിന്ദന് എന്നിവര്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികളുടെ പ്രബന്ധാവതരണവും ഓപ്പണ്‍ഫോറവും നടക്കും.
വൈകിട്ട് 5ന് മണക്കാട് ശാസ്താംകോവില്‍ ജംഗ്ഷനില്‍ നിന്നും സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. 6 മുതല്‍ എഴുത്തച്ഛന്റെ പ്രസക്തി ഇന്ന് എന്ന വിഷയത്തില്‍ സാഹിത്യ സിമ്പോസിയം നടക്കും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്ത്തികേയന് നായര്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്യും. ഡോ. ടി.ജി. രാമചന്ദ്രന്‍പിള്ള അദ്ധ്യക്ഷനായിരിക്കും. ഡോ. അലക്സാണ്ടര്‍ ജേക്കബ് തുഞ്ചന്‍ സ്മാരക സമിതിയുടെ 49-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യും. 7മുതല്‍ അന്തരിച്ച പ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സ്മരണാഞ്ജലി എന്ന പ്രതേ്യക പരിപാടി ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: