കോഴിക്കോട്: മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സംസ്ഥാനത്തെ സാമുദായിക സമവാക്യത്തെ ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ ആപ്പകളെയും ഊപ്പകളെയും കൂടെക്കൂട്ടേണ്ട അവസ്ഥയാണ് യു.ഡി.എഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോള്‍ ഭരണം നടത്തുന്നത് മുസ്ലീം ലീഗാണ്. പി.സി.ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ വകുപ്പില്‍ മുഴുവന്‍ അരാജകത്വമാണ്. ലോകം കണ്ട ഏറ്റവും വലിയ അഴിമതിക്കാരായ കോര്‍പ്പറേറ്റുകളാണ് ഇന്ത്യയും കേരളവും ഭരിക്കുന്നതെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: