തിരുവനന്തപുരം: അക്രമങ്ങള്‍ തടയാന്‍ പോലീസ് നിയമപ്രകാരം പ്രവര്‍ത്തിക്കണമെന്ന് ഒ.രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു. ചെറിയ രീതീയില്‍ തുടങ്ങിയ ഗുണ്ടാ അക്രമം ഇന്ന് വലിയരീതിയില്‍ സംസ്ഥാനത്ത് നടക്കുന്നു.
ബിജെപി സംസ്ഥാന ഓഫീസ് ആക്രമിച്ച പ്രതികളെ ഇനിയും പിടികൂടിയില്ല. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റിനെ ആക്രമിച്ചു. തിരുവനന്തപുരത്ത് ദളിത് യുവാവ് വിഷ്ണുവിനെ വെട്ടിക്കൊന്നു. അമ്മയെയും കുടുംബാംങ്ങളെയും ആക്രമിച്ചു. തിരുവനന്തപുരം നഗരസഭയിലെ വലിയശാല വാര്‍ഡ് കൗണ്‍സിലര്‍ ലക്ഷമിയുടെ ഓഫീസ് ഗുണ്ടകള്‍ അടിച്ചു തകര്‍ത്തു. പോളിംഗ് ഏജന്റായി ഇരിക്കുന്നവരെ പോലും ആക്രമിക്കുന്നു. ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: