കേരളത്തിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച് സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദേശ കമ്പനികള്‍ വ്യാജ രേഖകള്‍ ചമച്ചാണ് ഭൂമി കൈക്കലാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇത് ഉടന്‍ പിടിച്ചെടുക്കണം.സകല നിയമങ്ങളും കാറ്റില്‍ പറത്തിയാണ് വിദേശ കമ്പനികള്‍ കേരളത്തില്‍ ഭൂമി കൈക്കലാക്കിയത്. ഇതേപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ വെളിച്ചത്തു വരാന്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തണമെന്ന രാജമാണിക്യത്തിന്റെ ശുപാര്‍ശ നടപ്പാക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം. ശുപാര്‍ശ ചെയ്യുന്നില്ലെങ്കില്‍ ബിജെപി കോടതിയെ സമീപിക്കും. കേരളത്തിലെ വനവാസി പിന്നാക്ക ജനവിഭാഗങ്ങള്‍ ഒരു തുണ്ട് ഭൂമിക്കായി വര്‍ഷങ്ങളായി അലയുമ്പോള്‍ വന്‍കിട കമ്പനികള്‍ 5 ലക്ഷം ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നു. ഇത് പിടിച്ചെടുക്കാത്ത സര്‍ക്കാര്‍ നിലപാട് ഭൂമാഫിയകളെ സഹായിക്കുന്നതാണ്. കേരളത്തിലെ ഭൂമി വിനിയോഗം സംബന്ധിച്ച് സിഎജിയെക്കൊണ്ട് ഓഡിറ്റിംഗ് നടത്തിക്കണം. ലാന്‍ഡ് ഓഡിറ്റിംഗില്‍ കൂടി മാത്രമേ ഭൂ വിനിയോഗം സംബന്ധിച്ച സമഗ്രമായ വിവരങ്ങള്‍ പുറത്തു വരികയുള്ളൂ. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി സിഎജിക്ക് പരാതി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: