കാക്കനാട്: തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗം ബഹളം മൂലം അരമണിക്കൂര്‍ നിര്‍ത്തിവെച്ചു. വൈസ് ചെയര്മാന് സാബു ഫ്രാന്‍സിസിനെ കൂലിപ്പണിക്കാരന് എന്ന് വിളിച്ചതിനെ തുടര്‍ന്നായിരുന്നു ബഹളം. ഗാന്ധിജയന്തി ദിനത്തില്‍ നഗരസഭയുടെ ഒന്നാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ശുചീകരണ പരിപാടിയില്‍ നഗരസഭയുടെ കണ്ടീജന്റ് ജീവനക്കാരെ കൊണ്ടുപോയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വനിത കൗണ്‍സിലര്‍ അജിത തങ്കപ്പന് വൈസ് ചെയര്‍മാനെ കൂലിപ്പണിക്കാരന് എന്ന് വിളിച്ചത്. തുടര്‍ന്നുണ്ടായ കൂടിയാലോചനയില്‍ അജിത തങ്കപ്പന് പരാമര്‍ശം പിന്‍വലിച്ചു.
കാക്കനാട് വില്ലേജില്‍ തര്‍ക്കഭൂമിയില്‍ ഉണ്ടായിരുന്ന സംരക്ഷണ വേലി റവന്യു ഉേദ്യാഗസ്ഥര്‍ നീക്കം ചെയ്തതിനാല്‍ ഗുണ്ടാ മാഫിയകളുടേ സഹായത്തോടെ കക്കൂസ് മാലിന്യം തള്ളുന്നു. മാത്രമല്ല സീപോര്‍ട്ട് റോഡിന്റെ ഇരുവശങ്ങളിലും കീഴ്ക്കാം തൂക്കായി കിടക്കുന്ന സ്ഥലങ്ങളില്‍ റോഡ് ഏത് നിമിഷവും ഇടിഞ്ഞു വീഴാന്‍ സാധ്യതയുണ്ട്. സംരക്ഷണഭിത്തി കെട്ടണമെന്ന് റവന്യു വകുപ്പിനോട് നഗരസഭ ആവശ്യപ്പെട്ടു.
നഗരസഭ പ്രദേശത്തെ അനധികൃത പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമൂലം അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി യോഗം വിലയിരുത്തി. ഈ ബോര്‍ഡുകള്‍ നീക്കം ചെയ്യാനും കൗണ്‍സില്‍ തീരുമാനിച്ചു. നവോദയ കങ്ങരപ്പടി റോഡ് നവീകരിച്ച് പഴങ്ങാട്ട് ചാല് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാന്‍ തീരുമാനിച്ചു.
ബെനിഫിഷറി നിര്‍ത്തലാക്കുകയും, 5 ലക്ഷം രൂപക്ക് താഴെയുള്ള വര്‍ക്കുകള്‍ ടെന്‍ഡര്‍ വര്ക്കുകളാക്കുവാന് ചെയ്യുവാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: