കൊല്ലം: ജോനകപ്പുറം ഫിഷ് ലാന്‍ഡില്‍ ട്രേഡ് യൂണിയന് പ്രവര്‍ത്തനത്തിന്റെ പേരില്‍ നടത്തുന്ന പകല്‍ക്കൊള്ള അവസാനിപ്പിക്കണമെന്ന് ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജിജോസഫ് ആവശ്യപ്പെട്ടു.
ഒരുകിലോ മീന്‍വാങ്ങാന്‍ വരുന്ന സാധാരണക്കാര്‍ പോലും ട്രേഡ് യൂണിയനു ചുങ്കം നല്‍കണം എന്ന അവസ്ഥയാണ് ഇന്ന് ജോനകപ്പുറം ഹാര്‍ബറിലുള്ളത്. മത്സ്യത്തിന് ന്യായവില ലഭിക്കാനുള്ള സാഹചര്യം ട്രേഡ് യൂണിയനുകള്‍ ഇല്ലാതാക്കുകയാണ്. സ്വന്തം ട്രേഡ് യൂണിയനുകളെ സംരക്ഷിക്കാനും അവരുടെ പകല്ക്കൊള്ളയില് നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുമാണ് ഫിഷറിസ് മന്ത്രി മേഴ്സികുട്ടിയമ്മ വിഷയത്തെ വര്ഗീയവത്കരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ട്രേഡ് യൂണിയനുകള്‍ നടത്തുന്ന ചൂഷണവും അക്രമവും പുറത്തു വരാതിരിക്കാനാണ് മന്ത്രിയും മന്ത്രിയുടെ പാര്‍ട്ടിയും ശ്രമിക്കുന്നത്.
കയ്യൂക്കിന്റെ പേരില്‍ അംഗീകാരം ഇല്ലാതെ കയറ്റിറക്കു പ്രവര്‍ത്തനത്തില്‍ ഏര്‍പെടുന്നവരെ കര്‍ശനമായി വിലക്കണം. ക്ഷേമനിധി ബോഡില്‍ അംഗത്വമുള്ള തദ്ദേശീയര്‍ക്ക് ആവശ്യമെങ്കില്‍ ഫിഷ്ലാന്‍ഡിങ് മേഖലയില്‍ തൊഴിലാളികളായി അംഗീകാരം നല്‍കണമെന്നും ന്യൂനപക്ഷമോര്‍ച്ച ആവശ്യപ്പെട്ടു.
ആക്രമം നടന്ന മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച സംഘത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, നെടുമ്പന ഓമനകുട്ടന്‍, അഡ്വ ഡാനി ജെ. പോള്‍, ചവറ ബേബിജോണ്‍, മുഖത്തല റഹിം, അജിത്, ദേവദാസ് തുടങ്ങിയവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: