കോഴിക്കോട്: സിവില്‍ സ്റ്റേഷന് പരിസരത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പന കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. നാട്ടുകാരുടെ പ്രതിഷേധം ഇരമ്പുന്നതായിരുന്നു മാര്‍ച്ച്. മദ്യഷാപ്പ് വിരുദ്ധ ജനകീയസമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ ആബാലവൃദ്ധം ജനങ്ങളും അണിചേര്‍ന്നു.
പ്രദേശത്തെ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍, പള്ളിക്കമ്മറ്റി ഭാരവാഹികള്‍, വിവിധ റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സ്കൂള്‍ പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
മദ്യവില്‍പ്പനകേന്ദ്രം ഒ.പി. രാമന് റോഡില്‍ നിന്ന് എടുത്ത് മാറ്റുംവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ജനകീയസമിതി നേതാക്കള്‍ അറിയിച്ചു. എരഞ്ഞിപ്പാലത്ത്നിന്നാരംഭിച്ച മാര്‍ച്ച് മദ്യവില്‍പ്പന കേന്ദ്രത്തിന് മുന്നിലൂടെ തിരിച്ച് സിവില്സ്റ്റേഷന് കവാടത്തിലെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഡോ. എം.ജി.എസ്. നാരായണന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ.സി. ശോഭിത അധ്യക്ഷത വ ഹിച്ചു. കെസിബിസി മദ്യവിരുദ്ധസമിതി താമരശ്ശേരി രൂപതാപ്രസിഡന്റ് സൈമണ്‍ കിഴക്കേക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി.
കൗണ്‍സിലര്‍മാരായ ജിഷഗിരീഷ്, ടി.സി. ബിജുരാജ്, പി. കിഷന്‍ചന്ദ്, അഡ്വ. വിദ്യാബാലകൃഷ്ണന്, ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, ഡിസിസി പ്രസിഡന്റ് കെ.സി. അബു, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്, വി.സി. രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. പീതാംബരന്, കെ.ഷൈബു, ശിവപ്രസാദ്, കാനങ്ങാട്ട് രാജന്, ശ്രീകുമാര്‍, ജിതിന്, ജഗന്നാഥന്, ശോഭാസുരേന്ദ്രന്, പി.സി. ഭാസ്കരന്, സുരേഷ്, നജീബ് അത്തോളി, വിശ്വനാഥന്, കെ.വി. സന്തോഷ്, പ്രൊഫ. ടി. രവീന്ദ്രന്, വി.പി. ശ്രീധരന്, ശ്രീനിവാസന് ചാലിക്കര, വി.സി. രാജഗോപാല്‍, ഡോ.മുഹ്സിന്, കെ.സത്യനാഥന് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: