കോഴിക്കോട്: വൈകാരികപക്വത നഷ്ടമാവുന്നതാണ് മാനവരാശി ഇന്നു നേരിടുന്ന മുഖ്യപ്രശ്നങ്ങളിലൊന്നെന്ന് സംബോധ് ഫൗണ്ടേഷന് മുഖ്യാചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. തളി സാമൂതിരി ഗുരുവായൂരപ്പന് ഹാളില്‍ നടക്കുന്ന ഭാഗവതകഥാമൃതം പരിപാടിയുടെ ആദ്യദിവസത്തെ പരിപാടിയില്‍ നരസിംഹാവതാരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സ്വാമിജി. വികാരവിക്ഷുബ്ധി വ്യക്തി ജീവിതത്തേയും, കുടുംബ സാമൂഹികരാഷ്ട്ര ജീവിതങ്ങളേയും ബാധിക്കും. വൈകാരിക ശൂന്യതയും, താളപ്പിഴകളും പരിഹരിക്കാന്‍ സഹായകമായ വിധത്തിലാണ് ഋഷിമാര്‍ ഭഗവതാദി പുരാണങ്ങള്‍ രചിച്ചത്. കഥകള്‍ ഉപബോധമനസ്സുകളെ സ്വാധീനിക്കാനും തിരുത്താനും സമര്‍ത്ഥമാണ്. ഭഗവാന് കാരുണ്യപൂര്‍വ്വം എടുത്ത അവതാരങ്ങള്‍ പഠനവിധേയമാക്കുന്നത് ഇന്നത്തെ സാമൂഹികാവസ്ഥയില്‍ മൂല്യചിന്തനത്തിന്റെ കാര്യത്തില്‍ സഹായിക്കും. ഉപഭോഗ സംസ്കാരം മൂല്യബോധം വെടിഞ്ഞ് അധഃപതിക്കുമ്പോള്‍ ഹിരണ്യകശിപു സംഭവിക്കുന്നു. അത് നല്കുന്ന സ്നേഹശൂന്യതയും, യാന്ത്രികതയും മനം മടുപ്പിക്കും. ഭോഗ ബുദ്ധി ജയിക്കുന്ന പ്രഹഌദന് നരസിംഹമൂര്‍ത്തിയെ സമാജ സ്വാസ്ഥ്യത്തിനായി ആവാഹിക്കുന്നു. പ്രഹഌദ വിജയം വിദ്യാഭ്യാസ രംഗത്തും അനിവാര്യമായിരിക്കുന്നെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു.
ഗായത്രിയുടെ നൃത്താവിഷ്ക്കാരത്തോടെയാണ് പരിപാടി ആരംഭിച്ചത്. 29 ന് സമാപിയ്ക്കും. ഭാഗവതത്തിലെ വാമനാവതാരം, കൃഷ്ണാവതാരം, രുക്മിണീസ്വയംവരം, ഭാഗവതധര്‍മ്മം എന്നീ വിഷയങ്ങളില്‍ സ്വാമി പ്രഭാഷണം നടത്തും. വൈകീട്ട് ആറു മുതല്‍ 7.30 വരെയാണ് പ്രഭാഷണം.
രാവിലെ ഏഴു മുതല്‍ എട്ടു വരെ ശ്രീരാമഗീതയെ ആസ്പദമാക്കിയും പ്രഭാഷണമുണ്ടാകും. യുവപ്രതിഭകളുടെ വ്യത്യസ്ത കലാവിരുന്നുകള്‍, രാമായണ പ്രശ്നോത്തരി വിജയികള്‍ക്കുള്ള സമ്മാനദാനം, ഗോയങ്കെ മാധ്യമ പുരസ്കാര ജേതാവ് നിലീന അത്തോളിയെ ആദരിയ്ക്കല്‍ എന്നിവയും നടക്കും. 29 ന് രാവിലെ പത്ത് മുതല്‍ 12 വരെ പത്മശ്രീ ഹാളില്‍ സ്ത്രീശക്തി സംഗമവും, 30 ന് അളകാപുരിയില്‍ 10 മുതല്‍ 12 വരെ യുവജന സംഗമവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: