ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സുഖം പ്രാപിക്കുന്നതനായി നടത്തിയ യാഗത്തില്‍ പങ്കെടുത്തത് മൂവായിരത്തിലധികം വരുന്ന എഐഎഡിഎംകെ പ്രവര്‍ത്തകരും 200 പുരോഹിതരും.
പനിയും നിര്‍ജ്ജലീകരണവും മൂലം ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ജയലളിത ഒരു മാസമായി ആശുപത്രി വാസത്തിലാണ്. അമ്മയ്ക്ക് സുഖം പ്രാപിക്കുന്നതിനായാണ് 35 ലക്ഷം രൂപ മുതല്‍ മുടക്കി യാഗം സംഘടിപ്പിച്ചത്. ‘108 മൃത്യുഞ്ജയ യാഗം’ ജയലളിതയുടെ വിശ്വസ്തനും നിയമസഭാംഗവുമായ ആര്. വെട്രിവേലാണ് നടത്തിയത്. ജയലളിതയുടെ ആയുരാരോഗ്യത്തിനായി ഈ മാസം നടത്തുന്ന പതിനഞ്ചാമത്തെ യാഗമാണ് ചൊവ്വാഴ്ച നടന്നത്.
അമ്മയെ മറ്റെന്തിനേയും പോലെ ആരാധിക്കുന്നെന്നും പൂര്‍ണ ആരോഗ്യവതിയായി അമ്മ തിരിച്ചു വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും വെട്രിവേല്‍ പറഞ്ഞു. അതേസമയം ചെലവേറിയ യാഗങ്ങള്‍ക്കെതിരെ പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം നിസാര ആരോപണങ്ങളാണെന്നും വെട്രിവേല്‍ പ്രതികരിച്ചു.
നെയ്യ്, വിറക്, ഫലങ്ങള്‍, പുഷ്പങ്ങള്‍ എന്നിവ യാഗത്തിനായി ഒരുക്കിയിരുന്നു. പുരാഹിതന്മാര്ക്ക് ചുറ്റും ആയിരത്തോളം പാത്രങ്ങളില്‍ ധാന്യങ്ങളും സുഗന്ധവ്യജ്ഞനങ്ങളും നിരത്തിയിരുന്നു. പ്രാര്‍ത്ഥനയ്ക്കായി എത്തിയവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അവര്‍ക്കായി സാരികള്‍ സമ്മാനമായി നല്‍കുകയും ചെയ്തു. ഇത് അമ്മയ്ക്ക് പുനര്ജന്മം പോലെയാണ്. അടുത്ത തവണയും അമ്മ തന്നെ മുഖ്യമന്ത്രിയാവുമെന്ന് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളിലൊരാളായ എസ്. മുനിയമ്മ പറഞ്ഞു. ദൈവം ഞങ്ങളെ കൈവിടില്ലെന്നും അത്ര ഭക്തിപൂര്‍വ്വമാണ് ഞങ്ങള്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നതെന്നും ജയലളിതയുടെ മണ്ഡലത്തില്‍ നിന്ന് യാഗത്തില്‍ പങ്കെടുക്കാനെത്തിയ എ. ആനന്ദി അഭിപ്രായപ്പെട്ടു.
ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ജയലളിതയുടെ അഭാവത്തില്‍ ധനകാര്യ മന്ത്രിയായ ഒ.പനീര്‍ശെല്‍വമാണ് ഇടക്കാല മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: