മിഷിഗണ്‍: അമേരിക്കയില്‍ വളര്‍ത്തു നായയുടെ ആക്രമണത്തില്‍ നാലു വയസുകാരി മരിച്ചു. മിഷിഗണ്‍ സ്വദേശി കിയാന ആണ് ദാരുണമായി മരിച്ചത്. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മയ്ക്ക് പരിക്കേറ്റത്.
പുതിയതായി വീട്ടിലേക്ക് കൊണ്ടുവന്ന ഡോബര്മാന് ഇനത്തില്‍പെട്ട നായയാണ് കിയാനയെ ആക്രമിച്ചത്. ഒക്ടടോബര്‍ 23നാണ് നായയെ കിയാനയുടെ മാതാപിതാക്കള്‍ വീട്ടിലേക്ക് കൊണ്ടുവന്നത്. കിയാനയുടെ സമീപത്ത് നിന്ന നായ ഒരു പ്രകോപനവും ഇല്ലാതെ കുട്ടിയെ ആക്രമിക്കുകയായിരുന്നു. നായയുടെ മുന്‍ ഉടമസ്ഥന് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. മുമ്പൊരിക്കലും നായ അക്രമാസക്തനായിട്ടില്ലെന്ന് അയാള്‍ പറഞ്ഞു.
മൃഗങ്ങളെ ജീവനു തുല്യം സ്നേഹിച്ചിരുന്ന കിയാനയ്ക്ക് മൃഗഡോക്ടര്‍ ആകണമെന്നായിരുന്നു ആഗ്രഹമെന്ന് പിതാവ് ജെറാള്‍ഡ് ജോണ്സണ് പറഞ്ഞു. അമേരിക്കയില്‍ പ്രതിവര്‍ഷം 40 ലക്ഷം പേര്‍ക്ക് നായയുടെ കടിയേല്‍ക്കുന്നുണ്ടെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: