തിരുവനന്തപുരം: തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തേണ്ട സാഹചര്യം കേരളത്തില്‍ ഇല്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍. അഞ്ച് വര്‍ഷംകൊണ്ട് സംസ്ഥാനത്തെ തെരുവ് നായ മുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുണ്ടകള്‍ക്കെതിരെ ഉപയോഗിക്കുന്ന കാപ്പ നിയമം തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ ചുമത്തേണ്ട കാര്യമില്ല. ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും കെ.ടി ജലീല്‍ പറഞ്ഞു.
തെരുവ് നായ ശല്യത്തില്‍ സുപ്രീംകോടതിയില്‍ ശക്തമായ സത്യവാങ്മൂലം നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: