ഇസ്ലാമാബാദ്: അഫ്ഗാന് യുദ്ധത്തിന്റെ തീഷ്ണതയുടേയും അതുണ്ടാക്കിയ ദൈന്യതയുടേയും പ്രതീകമായി മാറിയ, മുഖചിത്രത്തില്‍ ഉള്‍പ്പെട്ട അഫ്ഗാന് യുവതി ഷര്‍ബത്ത് ബീവിയെ പാക്കിസ്ഥാനില്‍ അറസ്റ്റു ചെയ്തു. വ്യാജരേഖ ചമച്ച് പാക്കിസ്ഥാനില്‍ വസിച്ചുവെന്നതാണ് കുറ്റം. കേസില്‍ വിചാരണയും തുടങ്ങി. കുറ്റം തെളിഞ്ഞാല്‍ അവര്‍ക്കും രണ്ടാണ്മക്കള്ക്കും 14 വര്‍ഷം വരെ തടവ് ലഭിക്കാം.
ഒരിക്കല്‍ നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്റെ മുഖചിത്രമായി ലോകശ്രദ്ധയാകര്‍ഷിച്ച അഫ്ഗാന് ഗേള്‍ എന്ന ചിത്രത്തിലെ പെണ്‍കുട്ടിയാണ് ഇപ്പോള്‍ നാല്‍പ്പതുകളിലെത്തിയ ഷര്‍ബത് ബീവി. അനധികൃതമായി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. അവരുടെയും രണ്ടു മക്കളുടെയും അഫ്ഗാന് പൗരത്വത്തിന്റെയും പാക്കിസ്ഥാന് പൗരത്വത്തിന്റെയും തിരിച്ചറിയല്‍ രേഖകളാണ് ഷര്‍ബത് ബീവിയില്‍ നിന്ന് പാക്ക് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. പെഷവാറില്‍ നിന്നാണ് അവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പാക്ക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
1984ല്‍ പെഷവാറിലെ ദുരിതാശ്വാസ ക്യാമ്പില്‍ വച്ച് നാഷണല്‍ ജോഗ്രഫി ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്ക്കറി പകര്‍ത്തിയ ബീവിയുടെ ചിത്രം അഫ്ഗാന് ഗേള്‍ എന്ന പേരില്‍ 1985 ല്‍ നാഷണല്‍ ജോഗ്രഫിക്ക് മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. അഫ്ഗാന് യുദ്ധമുണ്ടാക്കിയ ദൈന്യതയെ ലോകത്തിന്റെ മുന്നില്‍ ചിത്രീകരിച്ച ബീവിയുടെ ചിത്രത്തില്‍ തിളങ്ങിയത് അവളുടെ പൂച്ചക്കണ്ണുകളായിരുന്നു. ഭയവും തീഷ്ണതയും നിറഞ്ഞ ചിത്രത്തെപ്പറ്റി ലോകം ചര്‍ച്ചചെയ്തിരുന്നു.
ചിത്രം പകര്‍ത്തുമ്പോള്‍ 12 വയസ്സായിരുന്നു പ്രായം. ബീവിയുടെ ജീവിതം പ്രമേയമാക്കി ‘മൊണാലീസ ഓഫ് അഫ്ഗാന് വാര്’ എന്ന ഡോക്യുമെന്ററിയും നാഷണല്‍ ജോഗ്രഫിക് ചാനല്‍ ചിത്രീകരിച്ചിട്ടുണ്ട്. അന്ന് അവരുടെ ചിത്രമെടുത്ത സ്ഥലത്തിനടുത്തു തന്നെയാണ് ഇപ്പോള്‍ അവര്‍ താമസിക്കുന്നതും.
25 ലക്ഷത്തിലേറെ അഫ്ഗാനികളാണ് വ്യാജരേഖകളുമായി പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ക്കു മേല്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്. അറസ്റ്റും ഇതിന്റെ ഭാഗമാണ്. അഫ്ഗാന് സോവിയറ്റ് സൈന്യം പിടിച്ചടക്കിയതോടെയാണ് ഇവര്‍ പലായനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: