ടെഹ്റാന്: ശത്രുപാളയങ്ങളില്‍ കടന്നുചെന്ന് ആക്രമണം നടത്താനും പൊട്ടിത്തെറിക്കാനും കഴിയുന്ന ഡ്രോണുകള്‍ ഇറാൻ വികസിപ്പിച്ചെടുത്തു. റവല്യൂഷണറി ഗാര്‍ഡിനോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
കരയിലും വെള്ളത്തിലും കടന്നുചെന്ന് ആക്രമണം നടത്താന്‍ കഴിയുന്ന തരത്തിലാണ് ഡ്രോണിന്റെ നിര്‍മാണം. സമുദ്ര നിരീക്ഷണത്തിനുവേണ്ടിയാണ് ഡ്രോണുകള്‍ ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്നത്. മിസൈലുകള്‍ ഘടിപ്പിക്കാന്‍ സാധിക്കാത്ത തരത്തിലാണ് ഡ്രോണിന്റെ നിര്‍മാണമെങ്കിലും ഇതില്‍ വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിക്കാന്‍ കഴിയുമെന്ന് തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
900 മീറ്റര്‍ ഉയരത്തില്‍വരെ ഇതിന് പറക്കാന്‍ കഴിയും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഡ്രോണിന്റെ പരമാവധി വേഗം. ഡ്രോണിന്റെ ചിത്രം ഇറാന് പുറത്തുവിട്ടു. ഒരു കപ്പലിനെയോ, കരയിലെ സേനാ താവളത്തെയോ തകര്‍ക്കാന്‍ പറ്റിയ ശേഷി അതിവേഗത്തില്‍ പറക്കാന്‍ കഴിയുന്ന ഈ ഡ്രോണിനുണ്ടെന്നാണു റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: