രാജകുമാരി: ബോഡിമെട്ട് ചെക്ക്പോസ്റ്റില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത വിജിലന്‍സ് സ്ക്വാഡ് പരിശോധന നടത്തി. കൃഷിവകുപ്പ്, പോലീസ്, എക്സൈസ്, മോട്ടോര്‍ വാഹനവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്. ബോഡിമെട്ടിലെ പരിശോധനക്കിടയില്‍ ബസ് യാത്രികനില്‍ നിന്നും നിരോധിത കീടനാശിനിയായ ഫോറേറ്റ് പിടിച്ചെടുത്തു. ബോഡിനായ്ക്കന്നൂര്‍ സ്വദേശി ചെല്ല മുത്തുവിന്റെ പക്കല്‍ നിന്നുമാണ് 2 കിലോയിലധികം ഫോറേറ്റ് പിടികൂടിയത്.
ഇയാള്‍ക്കെതിരെ കേസടുത്തു. മുന്‍പ് കമ്പംമെട്ട്, കുമളി ചെക്ക്പോസ്റ്റുകളിലും സമാനമായ പരിശോധനകള്‍ നടത്തിയിരുന്നു. ജില്ലയില്‍ ക്യാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് നിരോധിത കീടനാശിനികളുടെയും ലഹരി വസ്തുക്കളുടെയും കടത്ത് വ്യാപക മായ തോടെയാണെന്ന് വിവരം ലഭിച്ചിരുന്നു.
കര്‍ശനമായ പരിശോധനകള്ക്ക്്
പുറമെ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതും സംയുക്ത വിജിലന്‍സ് സ്ക്വാഡിന്റെ ലക്ഷ്യമാണ്. നികുതി അടക്കാതെ കൊണ്ടുവന്ന കീടനാശിനികള്‍ക്ക് സംഘം പിഴയീടാക്കി. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി, ഉടുമ്പന്‍ചോല എക്സൈസ് ഇന്‍സ്പെക്ടര്‍ വൈ.പ്രസാദ്, ശാന്തമ്പാറ എസ്ഐ കെഎന്‍ രാമചന്ദ്രന്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജുലാല്‍.പി.റാം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനായ നോബി തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: