കണ്ണൂര്‍: തലശേരി വഴി ഓടുന്ന ബസുകളുടെ ഉടമകളും തൊഴിലാളികളും ചേര്‍ന്ന് ആര്‍ടി ഓഫീസ് ഉപരോധിച്ചു. ആര്‍ടിഒയും ഏജന്റുമാരും നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്നാവശ്യപെട്ടാണ് പാനൂര്‍, തലശേരി, അഞ്ചരക്കണ്ടി റൂട്ടിലെ ബസുടമ, തൊഴിലാളി ഐക്യവേദിയുടെ നേതൃത്വത്തില്‍ ആര്‍ടി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയത്. ആര്‍ടിഒ നിയമ വിരുദ്ധമായി പെര്‍മിറ്റ് നല്‍കുന്നതിനെ തിരെയാണ് ധര്‍ണയ്ക്ക് ആഹ്വാനം ചെയ്തത്. സമയ നിര്‍ണയ യോഗം നടത്താതെയാണ് ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് എന്നാല്‍ പെര്‍മിറ്റ് നല്കിയ പ്രൈവറ്റ് ബസുകള്‍ക്ക് മറ്റു ബസുകളുടെ അതേ സമയത്ത് തന്നെയാണ് സമയം അനുവദിച്ചു കൊടുക്കുന്നത്. ഇതൊക്കെ തന്നെ ബസുകളുടെ മത്സരയോട്ടത്തിനാണ് കാരണമാകുന്നത്. കൃത്യമായ സമയം ഇല്ലാതെയാണ് ഇത്തരം ബസുകളുടെ പെര്‍മിറ്റ് അനുവദിക്കുന്നത്. ഇത് തൊഴിലാളികള്‍ക്ക് ഏറെ പ്രയാസമാണുണ്ടാക്കുന്നത്. ആര്‍ടിഒ ഉദ്യോഗസ്ഥന്മാരും മറ്റും കോടതിയെ തെറ്റിദ്ദരിപ്പിച്ചാണ് പെര്‍മിറ്റ് വാങ്ങുന്നത് . ഇതും നിയമ ലംഘനമാണ്. പെര്‍മിറ്റ് അനുവദിക്കുന്നതിലൂടെ 60,000 മുതല്‍ ഒന്നര ലക്ഷം രൂപ വരെ ഉദ്യോഗസ്ഥന്മാരും ഏജന്റുകളും കൈപറ്റുന്നുണ്ടെന്നും ബസ് ഓപറേറ്റേഴ്സും തൊഴിലാളികളും ആരോപിച്ചു. നിലവില്‍ 67 ലധികം ബസാണ് തലശേരി റൂട്ട് വഴി ഓടുന്നത്. ഇന്നലെ സമയ നിര്‍ണയ യോഗം വിളിച്ച നാലോളം ബസുകളുടെ പെര്‍മിറ്റ് രണ്ട് ദിവസം മുമ്പേ തന്നെ അനുവദിക്കുകയായിരുന്നു. സമയ നിര്‍ണയം നടത്താതിരിക്കാനുള്ള കുറുക്ക് വഴികളാണ് ഇത്തരം നടപടികള്‍ ആര്‍ടിഒയും ഏജന്റുമാരും ചെയ്യുന്നത്. ധര്‍ണ്ണ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് സംസ്ഥാന പ്രസിഡന്റ് കെ. വേലായുധന് ഉദ്ഘാടനം ചെയ്തു. കെ.രാഘവന് അധ്യക്ഷത വഹിച്ചു. കെ.ബിജു, ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: