ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറുടെ പങ്ക് സംബന്ധിച്ച പുനരന്വേഷണത്തിന് നാല് മാസത്തെ സമയം വേണമെന്ന് സിബിഐ. അന്വേഷണം വേഗത്തിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ചില ഏജന്‍സികളുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഇതിന് നാല് മാസം അനുവദിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.
തുടര്‍ന്ന് കോടതി ഫെബ്രുവരി 16 വരെ സമയം നല്കി. ടൈറ്റ്ലര്ക്കെതിരായ മുഖ്യ സാക്ഷിയുടെ മകന് നരീന്ദര്‍ സിംഗ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ ദല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ശിവാനി ശര്‍മക്ക് മുമ്പാകെ അറിയിച്ചു. നരീന്ദര്‍ കാനഡയിലാണ്. നടന്ന അന്വേഷണങ്ങളില്‍ സിബിഐ ടൈറ്റ്ലര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരയുടെ വധത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അരങ്ങേറിയ സിഖ് കൂട്ടക്കൊലയില്‍ ടൈറ്റ്ലര്‍ക്ക് പങ്കുണ്ടെന്നാണ് പരാതി. കൂട്ടക്കൊല അന്വേഷിച്ച നാനാവതി കമ്മീഷന് ഇത് ശരിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: