കോതമംഗലം: ദേശാടനപക്ഷികള്മൂലം കേരളത്തിലെ താറാവുകള്‍ക്കും കോഴികള്‍ക്കും പക്ഷിപ്പനി പടരുവാനുള്ള സാദ്ധ്യത മുന്‍കൂട്ടി കണ്ട് തട്ടേക്കാട് പക്ഷിസങ്കേതിത്തില് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള ബേര്‍ഡ് മോണിറ്ററിംഗ് സെല്‍ കേരളയുടെ ആഭിമുഖ്യത്തിലാണ് പരിശോധനകള്‍ നടത്തിവരുന്നത്. കേരളത്തിലെ എല്ലാജില്ലകളിലും കേരള വനംവകുപ്പിന്റെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് പക്ഷികളുടെ കാഷ്ടം, രക്തം തുടങ്ങിയ സാമ്പിളുകള്‍ ശേഖരിക്കുന്നത്.
സാമ്പിളുകള്‍ പിന്നീട് ഹൈടെക് ലാബുകളില്‍ പരിശോധനയ്ക്ക് അയക്കും. എറണാകുളം ജില്ലയിലെ കടമക്കുടി, വൈപ്പിന്‍, വരാപ്പുഴ, പറവൂര്‍ എന്നിവിടങ്ങളിലെ താറാവ്, കോഴി ഫാമുകളില്‍ ഇന്നലെ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. ഇന്ന് തൃശൂര്‍ ജില്ലയിലും തുടര്‍ന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും പരിശോധന നടത്തും.
പക്ഷിസങ്കേതം ഓര്‍ണിത്തോളജിസ്റ്റ് ഡോ.ആര്.സുഗതന്, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.കെ.തമ്പി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നത് ഇടുക്കി വൈല്‍ഡ് ലൈഫ് വാര്ഡന് പി.ആര്.സുരേഷ്, അസി.വൈല്‍ഡ് വാര്ഡന് എം.പി.സഞ്ജയന് എന്നിവരാണ്. താറാവുകളിലും കോഴികളിലും മറ്റുപക്ഷികളിലും എന്തെങ്കിലും അസ്വാഭാവിക രോഗ ലക്ഷണങ്ങളോ പ്രത്യേകതകളോ കണ്ടാല്‍ ഏറ്റവും അടുത്തുള്ള വെറ്ററിനറി ആശുപത്രിയിലെ 850470603174, 8547603175, 8547603177 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: