റാഞ്ചി: നായകന് എം.എസ്. ധോണിയുടെ നാട്ടിലൊക്കെയാകും കളി. എന്നാല്‍, റണ്‍ പിന്തുടരാന് ഉപനായകന്‍ വിരാട് കോഹ്ലി തന്നെ വേണം. വിരാട് പാതിവഴിയില്‍ മടങ്ങിയപ്പോള്‍ ധോണിയുടെ റാഞ്ചിയില്‍ ന്യൂസിലാന്‍ഡിന് 19 റണ്‍സ് ജയം. പരമ്പരയില്‍ 2-2ന് ഒപ്പം. വിധിനിര്‍ണയിക്കുന്ന അവസാന മത്സരം 29ന് വിശാഖപട്ടണത്ത്.
കിവികളുയര്‍ത്തിയ 260 വലിയ ലക്ഷ്യമൊന്നുമായിരുന്നില്ല ഇന്ത്യക്ക്. എന്നാല്‍, 45 റണ്‍സില്‍ വിരാട് മടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു. ഓപ്പണര്‍ അജിങ്ക്യ രഹാനെ (57) ടോപ് സ്കോറര്‍. 70 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സറും സഹിതം അജിങ്ക്യയുടെ ഇന്നിങ്സ്. വിരാട് 51 പന്ത് നേരിട്ട് രണ്ടു ഫോറും ഒരു സിക്സറും പറത്തി. അക്ഷര്‍ പട്ടേല്‍ 38 റണ്‍സെടുത്തു. രോഹിത് ശര്‍മ (11), ധോണി (11), മനീഷ് പാണ്ഡെ (12) എന്നിവര്‍ നിരാശപ്പെടുത്തി.
അവസാനം ധവാല്‍ കുല്‍ക്കര്‍ണിയുടെ (25 നോട്ടൗട്ട്) ചെറുത്തുനില്‍പ്പ് പ്രതീക്ഷയുയര്‍ത്തിയെങ്കിലും ഉമേഷ് യാദവ് (ഏഴ്) മടങ്ങിയതോടെ ഇന്നിങ്സിന് അവസാനം. ടിം സൗത്തി (മൂന്ന് വിക്കറ്റ്), ട്രെന്റ് ബൗള്‍ട്ട്, ജയിംസ് നീഷം (രണ്ട് വീതം വിക്കറ്റ്) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് മാര്ട്ടിന് ഗുപ്ടിലിന്റെ (72) മികവിലാണ് മികച്ച സ്കോര്‍ കണ്ടെത്തിയത്. കെയ്ന്‍ വില്യംസണ് (41), ടോം ലാഥം (39), റോസ് ടെയ്ലര് (35) എന്നിവരും പിന്തുണ നല്കി. അമിത് മിശ്ര രണ്ടു വിക്കറ്റെടുത്തപ്പോള്‍, ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: