കൗന്താന് (മലേഷ്യ): ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിപ്പിച്ചു. അവസാന കളിയില്‍ ആതിഥേയരായ മലേഷ്യയെ 2-1നു കീഴടക്കി. ഇതോടെ, പ്രാഥമിക റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ.
രുപീന്ദര്‍പാല്‍ സിങ്ങിന്റെ ഇരട്ട ഗോളില്‍ ഇന്ത്യന്‍ ജയം. 12ാം മിനിറ്റില്‍ രുപീന്ദര്‍ ഇന്ത്യക്ക് ലീഡ് നല്കി. പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ഗോള്‍. 18ാം മിനിറ്റില്‍ മലേഷ്യ ഒപ്പമെത്തി. റാസി റഹിം സ്കോറര്‍. ഇതും പെനല്‍റ്റി കോര്‍ണറില്‍ നിന്ന്. 58ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് രുപീന്ദര്‍ പട്ടിക തികച്ചു. ഇന്നും ഇന്ത്യന്‍ നായകന് ശ്രീജേഷ് കളിക്കാനിറങ്ങിയില്ല. ആകാശ് ചിക്തേയാണ് വല കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: