ന്യൂദല്‍ഹി: മദ്യത്തിന്റെ അമിത ഉപയോഗമാണ് ജെഎൻയു ഹോസ്റ്റലില്‍ മണിപ്പൂരി വിദ്യാർത്ഥിയുടെ മരണത്തിനു കാരണമായതെന്ന് പോലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളത്.
മണിപ്പൂര്‍ സ്വദേശിയായ ജതുങ് ഫിലെമോണ് രാജ എന്ന ഗവേഷണ വിദ്യാര്‍ഥിയെയാണ് ബ്രഹ്മപുത്ര ഹോസ്റ്റലിലെ നൂറ്റി എഴുപത്തി ഒന്നാമത്തെ നമ്പര്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസമായി ജതുങ്ങിനെ കാണാനില്ലായിരുന്നു.
പൂട്ടിയിട്ട മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ പരിക്കേറ്റ പാടുകളൊന്നും ഉണ്ടായിരുന്നില്ല. പോലീസ് ഫിലമോന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിരവധി മദ്യക്കുപ്പികളും മരുന്നുകളും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: