ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഭര്‍ത്താവ് ഭാര്യയെ കാറിനുള്ളില്‍ വച്ച് കുത്തിക്കൊലപ്പെടുത്തി. 60കാരനായ മുകേഷ് മോംഗയാണ് ഭാര്യ മഞ്ജു മോംഗയെ കുത്തി കൊലപ്പെടുത്തിയത്. നിരവധി തവണ കുത്തിയ ശേഷം ഇവരുടെ തലയറുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തെക്കന്‍ ദല്‍ഹിയിലെ ആനന്ദ് നികേതനില്‍ ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
മഞ്ജു ജോലി ചെയ്തിരുന്ന വസ്ത്ര വ്യാപാരശാലക്ക് മുന്പില് വെച്ചാണ് സംഭവം. മദ്യ ലഹരിയിലായിരുന്ന മുകേഷ് സ്ഥാപനത്തിലെത്തി മഞ്ജുവിനോട് കാറില്‍ കയറാന്‍ ആവശ്യപ്പെടുകയും അവര്‍ ഇത് നിരസിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. ബലം പ്രയോഗിച്ച് മഞ്ജുവിനെ കാറില്‍ കയറ്റിയ ശേഷം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
കഴുത്തിലും മാറിലും കത്തികൊണ്ട് ഒന്‍പതു തവണ കുത്തുകയായിരുന്നു. സംഭവം സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാര്‍ഡ് തടയാന്‍ ശ്രമിച്ചെങ്കിലും കുത്തിയതിനുശേഷം മുകേഷ് മോംഗ കാറോടിച്ച് പോവുകയായിരുന്നു. എന്നാല്‍ സെക്യൂരിറ്റി അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ പിന്തുടര്ന്ന് പിടികൂടി.
കൊലപാതകം മുന്‍കൂട്ടി നിശ്ചയിച്ചതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കത്തി മൂര്‍ച്ച കൂട്ടുന്നതിനുള്ള ഉപകരണങ്ങളും കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ സീറ്റില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു കത്തികള്‍.
മഞ്ജു മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും മഞ്ജുവിന് ഇടക്കിടെ ഫോണ്‍കോളുകള്‍ വന്നിരുന്നത് മുകേഷിനെ അസ്വസ്ഥനാക്കിയിരുന്നു. ആരാണ് ഫോണില്‍ സംസാരിച്ചതെന്ന മുകേഷിന്റെ ചോദ്യത്തിന് മഞ്ജു നല്കിയ ഉത്തരമാണ് അയാളെ പ്രകോപിച്ചത്. തന്നെകാള്‍ കൂടുതല്‍ ഭാര്യ മറ്റൊരാളുമായി തന്റെ മുന്നിലിരുന്നു സൗഹൃദത്തോടെ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല എന്നാണ് മുകേഷ് പറയുന്നത്.
മദ്യപാനിയായ മുകേഷ് ഭാര്യയുമായി വഴക്കു കൂടുകയും അവരെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും നാട്ടുകാര്‍ പോലീസില്‍ മൊഴി നല്കി. സഹോദരിയുടെ മ്യൂസിക്ക് സ്കൂളില്‍ ഗിത്താര്‍ ഇന്‍സ്ട്രക്ടറായി ജോലിചെയ്യുന്ന മുകേഷിന് വലിയ വരുമാനമൊന്നുമില്ല. മഞ്ജുവിന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ടു പോവുന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. സംശയം മൂലമാകാം കൊലപാതകത്തിലേക്ക് ഇയാളെ നയിച്ചത് എന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: